ബെംഗളൂരു : വനിതകൾക്ക് സൗജന്യ ബസ് യാത്രഅനുവദിക്കുന്ന ശക്തി പദ്ധതി രണ്ടുവർഷം പിന്നിട്ടപ്പോൾ ഇതിനായി സർക്കാരിന് ചെലവായത് 11,994 കോടി രൂപ. 2023 ജൂൺ 11 മുതൽ ഈ വർഷം ജൂൺ 11 വരെ 474.82 കോടി സൗജന്യ യാത്രകളാണ് കെഎസ്ആർടിസി അടക്കം നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ അനുവദിച്ചത്.നാല് കോർപ്പറേഷനുകളിൽ യാത്രചെയ്ത പകുതിയിൽക്കൂടുതൽപേരും സൗജന്യയാത്ര ഉപയോഗപ്പെടുത്തിയ വനിതകളായിരുന്നു.പ്രീമിയം ബസുകളിൽ ഒഴികെ മറ്റ് എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി) എന്നീ നാല് കോർപ്പറേഷനുകളുമായി 24,500 ബസ് സർവീസുകളാണ് നടത്തുന്നത്. ഇതിൽ 20,500 ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.
രണ്ടുവർഷത്തിനിടെ ഏറ്റവും കൂടുതൽ സൗജന്യ യാത്രാസേവനം നൽകിയത് ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബിഎംടിസിയാണ്.വനിതകൾ 150 കോടി സൗജന്യയാത്രകളാണ് ബിഎംടിസി ബസുകളിൽ നടത്തിയത്.എൻഡബ്ല്യുകെആർടിസി 111 കോടി യാത്രകളും കെകെആർടിസി 68 കോടി യാത്രകളും സൗജന്യമായി അനുവദിച്ചു. ടിക്കറ്റ് വില കണക്കാക്കുമ്പോൾ കെഎസ്‌ആർടിസിയാണ് ഏറ്റവും മുന്നിൽ. ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസിയിൽ 4556 കോടി രൂപയുടെ യാത്ര സൗജന്യമായിരുന്നു.
എൻഡബ്ല്യുകെആർടിസി നൽകിയത് 2,968 കോടി രൂപയുടെ യാത്ര. കെകെആർടിസി 2,408 കോടി രൂപയുടെയും ബിഎംടിസി 2061 കോടി രൂപയുടെയും യാത്ര സൗജന്യമായി നല്കി. കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പുവാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ‘ശക്തി’ പദ്ധതി. തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ത്രീകൾക്ക് സൗജന്യ ബസ്‌യാത്ര അനുവദിച്ചിട്ടുണ്ട്.
വിവാഹത്തിന് പിന്നാലെ ലൈംഗികബന്ധത്തെ ചൊല്ലി തര്‍ക്കം; യുവതി ഭര്‍ത്താവിനെ വെട്ടിക്കൊന്നു
ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ സാങ്ക്ലിയിലാണ് സംഭവം.അനില്‍ ലോഖണ്ഡെ എന്നയാളെയാണ് ഭാര്യ രാധിക വെട്ടിക്കൊലപ്പെടുത്തിയത്. ഈ മാസം പത്താം തീയതിയാണ് സംഭവം. ഇരുവരും വിവാഹിതരായിട്ട് മൂന്നാഴ്ച്ചയേ ആയിരുന്നുള്ളു. ലൈംഗികബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് റിപ്പോർട്ട്.
യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കുടുംബ വഴക്കിന് പിന്നാലെയാണ് രാധിക ഉറങ്ങിക്കിടന്ന ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവിന്റെ തലയ്‌ക്കാണ് യുവതി അക്രമിച്ചത്. പരിക്കേറ്റ അനില്‍ തത്ക്ഷണം മരിച്ചു. കൊലപാതകത്തിന് ശേഷം വിവരം ഇവർ ബന്ധുവിനെ വിളിച്ചറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കിയ രാധികയെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.കുടുംബ വഴക്കാണ് കൊലയ്‌ക്ക് പ്രാഥമിക കാരണമായി വിലയിരുത്തത്.
അനില്‍ ലോഖണ്ഡെയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ കാൻസർ ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഇയാള്‍ രാധികയെ വിവാഹം കഴിച്ചത്. വിവാഹശേഷം അനില്‍ ലോഖണ്ഡെയും ഭാര്യ രാധികയും തമ്മില്‍ ശാരീരിക ബന്ധത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു