നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയ്ക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി അവരുടെ ‘ഒ ബൈ ഓസി’ എന്ന ആഭരണക്കടയിലെ ജീവനക്കാർ രംഗത്ത്.തങ്ങളെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നാണ് അവർ ആരോപിക്കുന്നത്. സ്വന്തം വിലാസമോ മൊബൈല്‍ നമ്ബറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ല. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും ജീവനക്കാരായ യുവതികള്‍ ആരോപിക്കുന്നു.
നേരത്തെ, ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച നടൻ കൃഷ്ണകുമാർ തന്റെ പക്കല്‍ തെളിവുകളെന്നും അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ദിയയ്ക്കെതിരെ ആരോപണവുമായി ആഭരണക്കടയിലെ ജീവനക്കാർ രംഗത്തെത്തിയത്.ജീവനക്കാരുടെ വാക്കുകള്‍ ഇങ്ങനെ: ‘കസ്റ്റമേഴ്സിന്റെ പേയ്മെന്റ് സ്വന്തം അക്കൗണ്ടില്‍ വാങ്ങിച്ചാല്‍ മതിയെന്നാണ് ദിയ പറഞ്ഞിരുന്നത്. ബാങ്കില്‍ നിന്ന് പ്രശ്നങ്ങളുള്ളതിനാല്‍ അവർ വരുമ്ബോള്‍ പണമായിട്ട് നല്‍കിയാല്‍ മതിയെന്നാണ് അവർ പറഞ്ഞത്. പിന്നെ കുറേ നാളുകള്‍ക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ദിയ പറഞ്ഞു.
പലപ്പോഴും ദിയ ഷോപ്പില്‍ വരാറില്ല. പാർട്ട് ടൈം എന്ന് പറഞ്ഞ് വിളിച്ച ജോലി ഓവർ ടൈം ആയതോടെ മാറണമെന്ന് വിചാരിച്ചിരുന്നു, ഡെലിവറി കഴിയുന്ന വരെ കാത്തിരിക്കണമെന്നായിരുന്നു അന്ന് ദിയ പറഞ്ഞത്. എന്ത് പറഞ്ഞാലും അടിച്ചമർത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ജാതീയമായി അധിക്ഷേപിച്ചു. മറ്റ് ആളുകളുടെ അടുത്ത് നമ്മളെപ്പറ്റി കുറ്റം പറയുകയും താരതമ്യം ചെയ്യാനും തുടങ്ങി. ഇതോടെ, ജോലിക്ക് വരേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു.ഇതിന് പിന്നാലെ നിങ്ങളുടെ അക്കൗണ്ടില്‍ പേയ്മെന്റ് വാങ്ങിയതിന്റെ സ്ക്രീൻഷോട്ട് കസ്റ്റമറില്‍ നിന്ന് വാങ്ങി മോഷണത്തിന് കേസ് നല്‍കുമെന്ന് ദിയ പറഞ്ഞു.
ഇതിന്റെ സ്ക്രീൻഷോട്ട് എന്റെ കയ്യിലുണ്ട്. 29-ാം തീയതി രാത്രി ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല. രാത്രി തുടങ്ങിയ ഫോണ്‍ കോളുകള്‍ പുലർച്ചെ നാല് വരെ തുടർന്നു. ഞങ്ങള്‍ മൂന്ന് പേരെയും ചീത്ത വിളിക്കുന്നതിന്റെ സ്ക്രീൻഷോട്ട് ഞങ്ങളുടെ അടുത്ത് ഉണ്ട്.ഞങ്ങള്‍ കാരണം തന്റെ 200 ഓർഡറുകളാണ് പാക്ക് ചെയ്യാൻ സാധിക്കാതെ പോയതെന്ന് ദിയ പറഞ്ഞു. നിങ്ങള്‍ക്ക് എതിരേ പരാതി നല്‍കണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ ഫ്ലാറ്റില്‍ കൊണ്ട് തരാൻ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ സ്റ്റാറ്റസ് ഇടാൻ ദിയ ആരംഭിച്ചിരുന്നു. എന്റെ ഭർത്താവിനെതിരേ കള്ളക്കേസ് നല്‍കുമെന്നും ഭീഷണിപ്പെടുത്തി.
എനിക്ക് വന്ന നഷ്ടത്തിന് പണം തന്നാല്‍ നിങ്ങളെ തിരികെവിടാമെന്ന് പറഞ്ഞു. ഷോപ്പിലുള്ള എല്ലാ അന്താരാഷ്ട്ര ഓർഡറുകളും ഞങ്ങളുടെ വിലാസം ഉപയോഗിച്ചായിരുന്നു അയച്ചത്. എല്ലാത്തിനും നമ്മുടെ വിലാസമായിരുന്നു ഉപയോഗിച്ചത്. ദിയയുടെ വിലാസമോ ഫോണ്‍ നമ്ബറോ എവിടേയും ഉപയോഗിക്കില്ല.രാവിലെ പത്തിന് ഫ്ലാറ്റില്‍ എത്താനായിരുന്നു ദിയ പറഞ്ഞത്. അവിടെ നിന്ന് ഞങ്ങള്‍ എത്തിയതിന് ശേഷം ഞങ്ങളുടെ അടുത്ത് നിന്ന് പണം വാങ്ങിയതിന് ശേഷം ദിയയുടെ വീട്ടുകാർ ഓരോരുത്തരായി ഓരോ കാറിലായി വന്ന് അഞ്ച് പേർ അഞ്ച് സൈഡില്‍ നിന്ന് വീഡിയോ എടുക്കാൻ ആരംഭിച്ചു.
ദിയയെ സംബന്ധിച്ച് നാളെ ട്രെൻഡിങ് നമ്ബർ വണ്‍ ആകാൻ പോകുന്ന ഒരു വീഡിയോ മാത്രമാകും അത്.മൂന്ന് കാറിലായിട്ടാണ് ഞങ്ങളെ ദിയ കൊണ്ടുപോയത്. ഞങ്ങളുടെ സ്വന്തം വാഹനത്തില്‍ പോകാൻ അനുവദിക്കാതെ ഏതോ ഒരു ഓഫീസിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. പിന്നീടാണ് അമ്ബലമുക്കുള്ള ഒരു ഓഫീസാണ് ഇതെന്ന് മനസ്സിലായത്. പത്തിനടുത്തുള്ള ആളുകളേ അവിടെ ഉണ്ടായിരുന്നുള്ളൂ. കൃഷ്ണകുമാറിന്റെ നാല് മക്കളും ഭാര്യയും അവരുടെ ഡ്രൈവർമാരും അങ്ങിനെ ചിലരേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവിടെ എത്തിയിട്ട് അവർ ഓരോരുത്തരും ഓരോ വ്ലോഗ് എടുക്കുകയായിരുന്നു.
ഞങ്ങളുടെ ഫോണ്‍ അവർ ബലമായി പിടിച്ചുവെച്ചു.നാളത്തെ യൂട്യൂബില്‍ നിങ്ങള്‍ ട്രെൻഡിങ് വണ്‍ ആകുമെന്നാണ് ദിയ പറഞ്ഞത്. നിങ്ങള്‍ കരയുന്നതിന്റെയെല്ലാം വീഡിയോ ഉണ്ട്. അതുപയോഗിച്ച് നിങ്ങളെ നാണംകെടുത്തും. നിങ്ങളെ കൊല്ലും. ഞങ്ങള്‍ക്കെതിരേ വധഭീഷണി വരെ ദിയ മുഴക്കിയിരുന്നു. അവർ ഞങ്ങളെ കസ്റ്റഡിയില്‍ വെച്ചതുപോലെയായിരുന്നു. പോലീസ് ആണെന്നു പറയുന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. അയാളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു ഇതെല്ലാം ചെയ്തത്. ഞങ്ങള്‍ സ്റ്റേഷനില്‍ ഇത് കാണിച്ചപ്പോഴാണ് അയാള്‍ പോലീസേ അല്ല എന്ന് വ്യക്തമായത്.
ദിയയുടേത് വല്ലാത്തതരം സ്വഭാവമാണ്. എല്ലാത്തിനും വീട്ടുകാരെ വലിച്ചിഴയ്ക്കും. ഇവർ ആ ജാതിയില്‍ ഉള്ളവരാണ്. അതുകൊണ്ടാണ് അവർക്ക് ഇങ്ങനെ പറ്റുന്നത് എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നതിന്റെ റെക്കോഡിങ് ഞങ്ങളുടെ കയ്യിലുണ്ട്. ഞങ്ങളെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ 11-ന് പൂട്ടിയിട്ടിട്ട് വൈകീട്ട് 6.45-നാണ് പുറത്തുവിടുന്നത്. അത്രനേരം ഫോണ്‍ ഇല്ലായിരുന്നു. എന്റെ ഭർത്താവിനെ പുറത്തുവിട്ട് മാലയൊക്കെ പണയംവെച്ച് പണം എത്തിക്കാൻ പറഞ്ഞു. സ്വർണം പണയം വെച്ചതിന്റെ രേഖകളും ഞങ്ങളുടെ കയ്യിലുണ്ട്’ – ജീവനക്കാർ പറയുന്നു.
നേരത്തെ, കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ദിയ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ‘ഒ ബൈ ഓസി’ എന്ന ആഭരണക്കടയിലെ ജീവനക്കാരുടെ പരാതിയിലായിരുന്നു ഇത്. പിന്നാലെയാണ് കൃഷ്ണകുമാറും ജീവനക്കാരും പരസ്പരം ആരോപണമുന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്