മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എം.എ. സലീമിനെ കർണാടകയിലെ ഡി.ജി -ഐ.ജി.പിയായി നിയമിച്ചു. മുൻ ഡി.ജി.പി അലോക് മോഹൻ ഏപ്രില്‍ 30ന് വിരമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് നിയമനം.മേയ് 21 വരെ അലോക് മോഹന്റെ സർവിസ് സർക്കാർ ദീർഘിപ്പിച്ചിരുന്നു. 2023 മേയ് 22നായിരുന്നു അലോക് മോഹൻ ചാർജെടുത്തത്.ബംഗളൂരു ചിക്കബാണവര സ്വദേശിയായ സലീം 1993 ബാച്ച് കർണാടക കേഡർ ഐ.പി.എസുകാരനാണ്.
സി.ഐ.ഡി വിഭാഗം ഡി.ജി.പിയായി സേവനമനുഷ്ഠിക്കവെയാണ് പുതിയ നിയമനം. സർവിസില്‍ ഒരു വർഷംകൂടി കാലാവധിയുള്ള എം.എ. സലീം 2026 ജൂണിലാണ് വിരമിക്കുക. മുമ്ബ് ബംഗളൂരു സിറ്റി സ്പെഷല്‍ പൊലീസ് കമീഷണറായി പ്രവർത്തിച്ചിട്ടുണ്ട്.
തെരുവ് നായ്ക്കളെ ദത്തെടുത്ത് പാചകം ചെയ്ത് കഴിക്കുന്ന യുവതിക്കെതിരെ അന്വേഷണം
തെരുവ് നായ്ക്കളെ ദത്തെടുക്കുകയും പിന്നീട് അവയെ കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ചെയ്ത് ചൈനീസ് യുവതി.വടക്കുകിഴക്കൻ ചൈനയില്‍ ധാന്യക്കട നടത്തുന്ന ഷിക്സുവാൻ എന്ന സ്ത്രീ സോഷ്യല്‍ മീഡിയയില്‍ അവ പാചകം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇങ്ങനെ പാചകം ചെയ്യുന്നതിന്റെ നിരവധി പോസ്റ്റുകളും വീഡിയോകളും അവർ സോഷ്യല്‍മീഡിയയില്‍ പങ്കവച്ചിട്ടുണ്ട്. ഒരു പോസ്റ്റില്‍ “നായ ഇറച്ചി ഏകദേശം തയ്യാറായി. മഴയുള്ള ഒരു ദിവസത്തിന് അനുയോജ്യം”, എന്നാണ് അവർ കുറിച്ചത്.
നായ്ക്കളെ പരിപാലിക്കാമെന്ന് വാഗ്ദാനം ചെയ്ത് അവയെ വീട്ടിലേക്ക് കൊണ്ടു പോകും. പിന്നീട് അവയെ കൊന്ന് പാചകം ചെയ്ത് കഴിക്കും. വ്യത്യസ്ത ഷെല്‍ട്ടറുകളില്‍ നിന്നാണ് ഇവർ നായ്ക്കളെ ദത്തെടുത്തിരുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലിയോണിംഗ് പ്രവിശ്യയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിന് ഷിക്സുവാന്റെ പ്രവൃത്തികളെക്കുറിച്ച് റിപ്പോർട്ടുകള്‍ ലഭിച്ചതോടെ അവർ ഉടൻ തന്നെ സംഭവം അധികാരികളെ അറിയിക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
മൃഗങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ പട്ടിയിറച്ചി കഴിക്കുന്നത് പൂർണമായും നിരോധിച്ചിട്ടില്ല. എന്നാല്‍ 2020-ല്‍ സർക്കാർ ഇതിന്മേല്‍ നിയന്ത്രണങ്ങള്‍ കർശനമാക്കിയിരുന്നു. നായ്ക്കളെയും പൂച്ചകളെയും കഴിക്കുന്നത് നിരോധിച്ച ചൈനയിലെ ആദ്യ നഗരങ്ങളില്‍ ഒന്നാണ് തെക്കൻ ചൈനയിലെ ഷെൻഷെൻ. നിയമലംഘകർക്കുമേല്‍ പിഴ ഈടാക്കും.