കർണാടക നാലു താപ്പാനകളെ ബുധനാഴ്ച ആന്ധ്രപ്രദേശിന് കൈമാറി. ആറെണ്ണം നല്‍കാൻ തീരുമാനിച്ചതിന്റെ ആദ്യ കൈമാറ്റമാണിത്.വർധിച്ചുവരുന്ന മനുഷ്യ-ആന സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ പറഞ്ഞു. മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണും രേഖകള്‍ പരസ്പരം ഏറ്റുവാങ്ങി.2022ല്‍ ചിക്കമഗളൂരുവില്‍ പിടികൂടിയ കൃഷ്ണ (15),2023ല്‍ ഹൊന്നാലിയില്‍ പിടികൂടിയ ശിവമൊഗ്ഗ അഭിമന്യു (14), 2019ല്‍ കുശാല്‍നഗറില്‍ പിടികൂടിയ ദേവ (39), ദുബാരെ ക്യാമ്ബില്‍ ജനിച്ച രഞ്ജൻ (26)എന്നീ ആനകളെയാണ് കർണാടക വിട്ട് അയല്‍ സംസ്ഥാനത്തേക്ക് കൊണ്ടുപോയത്.
കരാർ പ്രകാരം രണ്ട് ആനകളെ കൂടി പിന്നീട് അയക്കും. രണ്ടെണ്ണം പിന്നീട് കൈമാറും. സംസ്ഥാനത്ത് 3695 ആനകളുണ്ടെന്നും ഇതു രാജ്യത്തെ ഏറ്റവും ഉയർന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്ത് മനുഷ്യ-ആന സംഘർഷങ്ങള്‍ വർധിച്ചുവരുകയാണ്. അത് തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം പ്രധാനമാണ്.മറ്റു സംസ്ഥാനങ്ങളുമായി ഏകോപനം ഉണ്ടായാല്‍ മാത്രമേ സംഘർഷങ്ങള്‍ കുറക്കാൻ കഴിയൂ എന്ന് മുഖ്യമന്ത്രി തുടർന്നു. കുങ്കി ആനകളെ നല്‍കി തന്റെ സംസ്ഥാനത്ത് മനുഷ്യ-ആന സംഘർഷം ലഘൂകരിക്കാൻ സഹായിച്ചതിന് കർണാടക സർക്കാറിനോട് പവൻ കല്യാണ്‍ പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ നന്ദി പറഞ്ഞു.
രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഇതൊരു പുതിയ തുടക്കമാണോ എന്ന ചോദ്യത്തിന്, ”കൃത്യമായി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഇതുതന്നെയാണ് പറഞ്ഞത്.തുംഗഭദ്ര ജലം പങ്കിടുന്നത് സംബന്ധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി സംസാരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മുന്നോട്ടുവെച്ച അഭ്യർഥന ഞാൻ പരിഗണിക്കും. രണ്ട് സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ എന്താണ് വേണ്ടതെന്ന് ഞാൻ ചിന്തിക്കും”- അദ്ദേഹം പറഞ്ഞു