ബെംഗളൂരു: സൈക്കിളിങ് മത്സരത്തിനിടെ കാർ ഇടിച്ചു തെറിപ്പിച്ച് ഗുരുതര പരിക്കുകളോടെ ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുകയാണ് അങ്കമാലി സ്വദേശിയായ റോണി ജോസ്. റോണി ജോസിനെ ഇടിച്ചു തെറിപ്പിച്ച കാറിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടും പ്രതിയേയും കാറിനേയും കണ്ടെത്താതെ ഉരുണ്ടു കളിക്കുകയാണ് കർണാടക പൊലീസ് എന്നാണ് ആക്ഷേപം. കഴിഞ്ഞ ഒക്ടോബറിൽ ചിത്രദുർഗ്ഗയിൽ വെച്ചായിരുന്നു ചുവന്ന നിറത്തിലുളള സ്വിഫ്റ്റ് കാർ റോണിയെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ വലതുകാലിന് ഗുരുതരമായി പരിക്കേറ്റ റോണി രണ്ടു മാസമായി ബെംഗളൂരുവിൽ വൈറ്റ് ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഹൂബ്ലി സൈക്കിളിങ് ക്ലബ് സംഘടിപ്പിച്ച1000 കിലോമീറ്റർ സൈക്കിളിങ് മത്സരത്തിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നെത്തിയതായിരുന്നു റോണി ജോസ്.
ഹുബ്ബള്ളി-ദാവൻഗെരെ-തുംകൂർ-മൈസൂർ ദേശീയ പാതയായിരുന്നു മത്സരത്തിന് നിശ്ചയിച്ച റൂട്ട്. റോണി ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് ഒക്ടോബർ 17ന് 205 കിലോമീറ്റർ താണ്ടി വൈകിട്ട് 3.45 ഓടെ ദാവങ്കരയിലെ ഗോനൊരു പാലത്തിനു സമീപം എത്തിയപ്പോഴായിരുന്നു അപകടം. പിന്നിൽ നിന്ന് ചീറി പാഞ്ഞെത്തിയ കാർ സൈക്കിൾ ലൈനിലൂടെ സഞ്ചരിച്ച റോണിയെ ഇടിച്ചിട്ട ശേഷം കടന്നു പോകുകയായിരുന്നു.മസിൽ തകരുകയും ഞരമ്പുകൾക്ക് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തതോടെ റോണിക്ക് വലതു കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടു.
നാലു ശസ്ത്രക്രിയകൾക്കൊടുവിൽ ദിവസങ്ങളെടുത്താണ് വാക്കറിന്റെ സഹായത്തോടെയെങ്കിലും ഇദ്ദേഹത്തിന് നിവർന്നു നിൽക്കാനായത്. പക്ഷെ കാലിന്റെ പെരുവിരൽ ഉൾപ്പടെ ഇപ്പോഴും ചലിക്കാത്ത അവസ്ഥയിലാണ്. ഫിസിയോ തെറാപ്പിയിലൂടെ ഇത് നേരെയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.ഇടിച്ചിട്ട കാറിന്റെ നിറവും മോഡലും ഉൾപ്പടെ തെളിവ് സഹിതം പരാതി നൽകിയിട്ടും കർണാടക പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് റോണിയുടെ പരാതി. ആ സമയം റോഡിലൂടെ കടന്നു പോയ വാഹനങ്ങളുടെ ടോൾ ബൂത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയായിരുന്നു ചിത്ര ദുർഗ്ഗ പൊലീസിന് പരാതി നൽകിയത്.
എന്നാൽ ഇടിച്ചിട്ട കാർ താൻ തിരിച്ചറിഞ്ഞതോടെ കേസിൽ പൊലീസ് നിസഹകരണം തുടങ്ങിയെന്നും റോണി ആരോപിക്കുന്നു.എറണാകുളത്ത് ഐ ടി ജീവനക്കാരനായ റോണി ചികിത്സാർത്ഥം ബെംഗളൂരുവിൽ തുടരുകയാണ്. വൈറ്റ് ഫീൽഡിൽ ആശുപത്രിക്ക് സമീപം വീട് വാടകക്ക് എടുത്താണ് ചികിത്സ. ഏകദേശം 10 ലക്ഷം രൂപയോളം ചെലവഴിച്ചിട്ടും പരിക്കു പൂർണമായി ഭേദമായിട്ടില്ല. അശ്രദ്ധമായി വാഹനമോടിച്ച് തൻ്റെ ജീവിതം ഈ വിധമാക്കിയ ആ അജ്ഞാതനായ കാർ ഡ്രൈവറെ എത്ര കാലം കർണാടക പൊലീസ് അജ്ഞാതനായി തുടരാൻ അനുവദിക്കുമെന്നാണ് റോണിയുടെയും കുടുംബത്തിന്റെയും ചോദ്യം .
ഭാര്യ ഒറ്റയ്ക്ക് നടക്കാന്‍ പോകുന്നു’, വിവാഹ മോചനത്തിന് മുത്തലാഖ് ചൊല്ലി യുവാവ് ; കേസെടുത്ത് ദില്ലി പോലീസ്
ഭാര്യ ഒറ്റക്ക് നടക്കാന്‍ പോയെന്ന കാരണം പറഞ്ഞ് ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയ മുപ്പത്തിയൊന്ന്കാരനെതിരെ കേസെടുത്ത് പോലീസ്.ദില്ലി മുമ്ബ്രയിലാണ് സംഭവം. ഭാര്യ ഒറ്റയ്ക്ക് നടക്കാനായി പോകുന്നുവെന്നും അതിനാല്‍ തനിക്ക് വിവാഹ മോചനം വേണമെന്നും ഭര്‍ത്താവ് ഭാര്യാ പിതാവിനെ അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ശേഷം ഭാര്യാ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസിനോടും ഇതേ കാരണം തന്നെ ന്യായീകരണമായി ആവര്‍ത്തിക്കുകയായിരുന്നു യുവാവ്.
ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും മുത്തലാഖ് വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ മുത്തലാഖ് നിയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുത്തലാഖ് എന്ന ആചാരം വിവാഹമെന്ന സാമൂഹിക വ്യവസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും വിവാഹിതരായ മുസ്ലീം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.
2017 ല്‍ മുത്തലാഖ് നിയമം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനങ്ങള്‍ മുസ്ലീം കുടുംബങ്ങളില്‍ നടക്കുന്നുണ്ടെന്നും, നിയമം മാത്രം പര്യാപ്തമല്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമ നിര്‍മാണത്തിനെതിരെ കേരള ജം ഇയ്യത്തുല്‍ ഉലമ നല്കിയ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം.