കോഴിക്കോട് തിരുവമ്പാടി കാളിയാമ്പുഴ പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് വൻ അപകടം. രണ്ടുപേര്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശി കമല, കണ്ടപ്പന്‍ചാല്‍ സ്വദേശി രാജേശ്വരി എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്.അപകടത്തില്‍ 27 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 2 പേരുടെ നില ഗുരുതരമാണ്. കൂടുതല്‍ ആളുകള്‍ പുഴയില്‍ വീണതായി ദൃക്സാക്ഷികള്‍.
എല്‍സി ജോസഫ്(70), ഖമറുന്നീസ(43), ഗ്രേസ് അന്ന(67), റോസ്ലി(71), ഷിബു മാമ്പറ്റ(49). രാജേഷ് കാഞ്ഞിരമുഴി(42), മുത്തപ്പന്‍പുഴ മനോജ് സെബാസ്റ്റ്യന്‍(48) എന്നിവര്‍ക്ക് പരുക്ക് . പുഴയില്‍ പതിച്ച ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. ബസില്‍ അന്‍പതോളം പേര് ഉണ്ടായിരുന്നെന്നും ഭൂരിഭാഗം പേരെയും രക്ഷിച്ചെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്. ബസില്‍ ആരെങ്കിലും കുടുങ്ങിയോ എന്നറിയാന്‍ പരിശോധന നടത്തി. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി. ബസ് വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. വെള്ളത്തിനടിയില്‍നിന്ന് നാലുപേരെ രക്ഷിച്ചെന്നും ബോസ് ജേക്കബ് പറഞ്ഞു
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50ഓളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ഉള്ളത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.