കല്പറ്റ: കോവിഡ് ലക്ഷണങ്ങളായ ചുമ, പനി, ജലദോഷം, ശരീരവേദന, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയവ ഉള്ളവര്‍ പരിശോധന നടത്താതെയും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാതെയും വീടുകളില്‍ തുടരുന്നത് രോഗം ഗുരുതരമാകുന്നതിനും മാരകമാകുന്നതിനും കാരണമായേക്കാം. രോഗലക്ഷണങ്ങള്‍ ഗുരുതരമാകുന്ന അവസരത്തില്‍ മാത്രം ആശുപത്രികളില്‍ എത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞെന്നു വരില്ല.
കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 39510 കോവിഡ് കേസുകൾ; വിശദമായ വിവരങ്ങൾ വായിക്കാം
കോവിഡുമൂലം കടുത്ത ന്യൂമോണിയയും രക്തത്തിലെ ഓക്സിജന്‍ അളവ് പെട്ടെന്ന് കുറയുന്ന അവസ്ഥയും വരാനിടയുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്. രേണുക വ്യക്തമാക്കി. കോവിഡ് പരിശോധിച്ച് പോസിറ്റിവ് ആയാലും വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയാന്‍ അവസരമുണ്ട്. ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുന്ന സമയത്ത് രോഗികളെ ചികിത്സിക്കാനായി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍, കോവിഡ് രണ്ടാംനിര ചികിത്സ കേന്ദ്രങ്ങള്‍, കോവിഡ് ആശുപത്രികള്‍ എന്നിവ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ: എന്തൊക്കെ ആവശ്യങ്ങൾക്ക് വേണ്ടി പുറത്തിറങ്ങാം, ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
അതിനാല്‍, മേല്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ വാര്‍ഡ് മെംബറെയോ അറിയിക്കുകയും പരിശോധന നടത്തുകയും ചെയ്യണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടുകാരുള്‍പ്പെടെ മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു.