പാറ്റ്ന: ബിഹാറില്‍ കോവിഡ് ബാധിച്ച് മരിച്ച 150 പേരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളി. മൃതദേഹങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തായി കരയ്ക്കടിഞ്ഞു. ദേശീയ മാധ്യമങ്ങളാണ് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന ബിഹാറിലെ ബക്സറിലാണ് രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന സംഭവം നടന്നിരിക്കുന്നത്. പല മൃതദേഹങ്ങളും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. തെരുവ് നായ്ക്കള്‍ പലയിടത്തും മൃതദേഹം കടിച്ചുവലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ലോക്ക്ഡൗൺ പ്രതിസന്ധി : ബേക്കറി ഉൾപ്പെടെയുള്ള കടകൾ അടച്ചു പൂട്ടി ബംഗളുരുവിലെ ‘മലയാളി ചേട്ടന്മാർ’
ഇന്ന് രാവിലെ മുതലാണ് നദിയുടെ വിവിധ ഭാഗങ്ങളില്‍ മൃതദേഹം പൊങ്ങിത്തുടങ്ങിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചില സ്ഥലങ്ങളില്‍ നിന്നും നദിയില്‍ ഒഴുക്കിയ മൃതദേഹങ്ങള്‍ ബിഹാര്‍ അതിര്‍ത്തി പിന്നിട്ട് നദിയില്‍ പൊങ്ങിയെന്നാണ് സംശയിക്കുന്നത്. യുപിയില്‍ പലയിടത്തും കോവിഡ് മൃതദേഹങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ സംസ്കരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.