ബംഗളൂരു: കുട്ടിയെ ഫൂട്ട്റെസ്റ്റില്‍ നിർത്തി അപകടകരമായി വാഹനമോടിച്ച ദമ്ബതികള്‍ക്കെതിരെ പരാതി. വൈറ്റ്ഫീല്‍ഡില്‍ ഗ്രാഫൈറ്റ് ഇന്ത്യക്ക് സമീപമാണ് സംഭവം.മറ്റു യാത്രികർ ദൃശ്യങ്ങള്‍ പകർത്തി ബംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് എക്സില്‍ പങ്കുവെക്കുകയായിരുന്നു.വിഡിയോക്ക് താഴെ വൈറ്റ് ഫീല്‍ഡ് ട്രാഫിക് പൊലീസിനെ മെൻഷൻ ചെയ്തുകൊണ്ടാണ് ബംഗളൂരു സിറ്റി ട്രാഫിക് പൊലീസ് പ്രതികരിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്ന് മറ്റു ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നില്ലെങ്കിലും മറ്റൊരു വ്യക്തി സംഭവത്തില്‍ മഹാദേവപുര പൊലീസ് നടപടിയെടുത്തെന്ന് പറഞ്ഞുകൊണ്ട് വാഹനയുടമക്ക് ട്രാഫിക് പൊലീസ് ചലാൻ കൈമാറുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
കോഴിക്കോട് എൻ.ഐ.ടിയുടെ വിവാദ നടപടി; ന്യൂനപക്ഷ കമീഷൻ റിപ്പോര്‍ട്ട് തേടി
നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വിവാദ നടപടികള്‍ക്കെതിരെ സമർപ്പിച്ച ഹരജി ന്യൂനപക്ഷ കമീഷൻ ഫയലില്‍ സ്വീകരിച്ചു.കമീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡയറക്ടർ, രജിസ്ട്രാർ, മാനവ വിഭവ ശേഷി മന്ത്രാലയം ഡയറക്ടർ ജനറല്‍ എന്നിവരോട് റിപ്പോർട്ട് തേടി.ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ഡോ. അൻവർ നാസർ സമർപ്പിച്ച ഹരജിയിന്മേലാണ് നടപടി സ്വീകരിച്ചത്.എൻ.ഐ.ടി ലൈബ്രറിയില്‍ നിന്നും വേദഗ്രന്ഥങ്ങളായ ഖുർആൻ, ബൈബിള്‍ എന്നിവയും അവയുടെ പരിഭാഷകളും ഒഴിവാക്കിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. എൻ.ഐ.ടി സമീപകാലത്ത് സ്വീകരിക്കുന്ന പല നടപടികളും രാജ്യത്തിന്റെ പാരമ്ബര്യത്തിനും പൈതൃകത്തിനും നിരക്കാത്തതാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.