കർണാടകത്തിൽ ആശുപത്രി കിടക്കകൾ പണം വാങ്ങി അലോട്ട് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ബെംഗളൂരു കൊവിഡ് ഹെൽപ് ലൈനിൽ ജോലി ചെയ്തിരുന്ന നേത്ര, രോഹിത്

എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരു എംപി തേജസ്വി സൂര്യ കിടക്കകൾ അനുവദിക്കുന്നതിൽ വൻ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അതേസമയം ചാമരാജ് നഗറിൽ 24 രോഗികൾ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനമാണ് കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ നടത്തിയത്. രോഗികൾ എവിടെ പോകണമെന്ന് കർണാടക ഹൈക്കോടതി സർക്കാരിനോട് ചോദിച്ചത്.
ഓക്സിജന്‍ ക്ഷാമം, കര്‍ണാടകത്തില്‍ 2 പേര്‍ കൂടി മരിച്ചു.ഓക്‌സിജന്‍ എത്തിച്ച് “സോനു സൂദ്”.
സംസ്ഥാനത്തെ 9 ജില്ലകളിൽ ഓക്സിജൻ റീഫില്ലിങ്, ബോട്ടിലിംഗ് പ്ലാന്റുകൾ പോലും ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരള കർണാടക അതിർത്തി ജില്ലയായ ചാമ്രാജ് നഗറിൽ കഴിഞ്ഞ ദിവസം ഓക്സിജൻ ലഭ്യമാകാതെ കൊവിഡ് രോഗികൾ മരിച്ചിരുന്നു. 24 മണിക്കൂറിനിടെയാണ് 24 രോഗികൾ മരിച്ചതെന്നാണ് രോഗികളുടെ ബന്ധുക്കൾ ആരോപിച്ചത്. സംഭവത്തിൽ പരസ്പരം പഴി ചാരുകയാണ് അധികൃതർ. മൈസൂരിൽ നിന്ന് ഓക്സിജൻ കിട്ടിയില്ലെന്ന് ജില്ലാ ഭരണകൂടം ആരോപിക്കുമ്പോൾ ഓക്സിജൻ അയച്ചിരുന്നെന്നാണ് മൈസൂർ കളക്ടർ പറയുന്നത്.
കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ…
- സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി
- കെജ്രിവാളിനെ ഒതുക്കി ;ദല്‍ഹിയില്‍ ഇനി മുഖ്യമന്ത്രിക്കല്ല, കൂടുതല്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്; പുതിയ ഭേദഗതി നിയമം ഇന്ന് മുതല്‍
- വീണ്ടും ഓക്സിജന്‍ കിട്ടാതെ ദുരന്തം; കര്‍ണാടക കേരള അതിര്‍ത്തി ജില്ലയില്‍ 24 മരണം
- കേരളം ചുവന്നു; ഇനിയും ക്യാപ്റ്റൻ നയിക്കും;
- സ്റ്റാലിന് മുഖ്യമന്ത്രി കസേരയിലേക്ക്.
- കര്‍ണാടക ഉപതെരെഞ്ഞടുപ്പ്: രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നില്‍.
- അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻജിഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി അനുമതി
- ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
- ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സില് 306 ഒഴിവ്.
- ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങള്‍.
- അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത