Home Featured യൂണിഫോമില്‍ ബൈക്ക് സ്റ്റണ്ട് ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍; വീഡിയോ

യൂണിഫോമില്‍ ബൈക്ക് സ്റ്റണ്ട് ചെയ്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍; വീഡിയോ

by admin

ബൈക്കുകളുമായി യുവാക്കള്‍ നിരത്തുകളില്‍ അഭ്യാസപ്രകടനങ്ങള്‍ കാണിക്കുന്നതും അതുവഴി അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതും പതിവ് കാഴ്ചയാണ്. റീല്‍സുകളുടെ കാലം വന്നതോടെ ഇത്തരം പ്രകടനങ്ങള്‍ യുവാക്കള്‍ റീല്‍സ് ആക്കി ജനശ്രദ്ധ നേടാനാണ് ശ്രമിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ പൊലീസ് തന്നെ മാസ് ഡ്രൈവിങ്ങ് നടത്തി റീല്‍ ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ഒരു പൊലീസുകാരനാണ് ബൈക്കില്‍ സ്റ്റണ്ട് നടത്തുകയും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുംചെയ്തത്. സന്ദീപ് കുമാര്‍ ചൗബെ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് അഭ്യാസപ്രകടനം നടത്തിയത്.

ഇയാള്‍ യൂണിഫോം ധരിച്ച്‌ ബൈക്കുമായി നിരത്തില്‍ സ്റ്റണ്ടിങ്ങ് നടത്തിയ വീഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതോടെ വീഡിയോ പോസ്റ്റുചെയ്ത സന്ദീപ് കുമാര്‍ ചൗബെയെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് യൂണിഫോമില്‍ ഡ്യൂട്ടിക്കിടെ നിയമവിരുദ്ധമായി ബൈക്ക് അഭ്യാസം നടത്തിയത്തിന് നിയമ നടപടി എടുക്കുമെന്നും, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ഡോ.ഗൗരവ് ഗ്രോവര്‍ അറിയിച്ചു.

മുടിവെട്ടാന്‍ 100-രൂപയുമായി പോയ വിദ്യാര്‍ത്ഥിയെ ബെംഗളുരുവില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ബെംഗളുരുവില്‍ കണ്ടെത്തി. വീട്ടില്‍ നിന്ന് മുടിവെട്ടാൻ 100-രൂപയുമായി പോയ വിദ്യാര്‍ത്ഥിയെ ആണ് 17 മുതല്‍ കാണാതായത്. തിരോധനം രണ്ടാഴ്ച പിന്നിടുമ്ബോഴാണ് മുഹമ്മദ് ഷസിനെ ബെംഗളുരുവില്‍ നിന്ന് കണ്ടെത്തുന്നത്.കുട്ടിയെ ഉടൻ നാട്ടിലെത്തിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. തിരോധാനത്തിന് പിന്നാലെ കാരണം വ്യക്തമല്ല.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്ബും കിട്ടിയിട്ടില്ലായിരുന്നു. ഷസിൻ തിരികെ വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു ഉപ്പയും ഉമ്മയും അനിയത്തിമാരായ ഷിഫയും ഫാത്തിമയും.

സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച്‌ ഷസിനായി തെരച്ചില്‍ നടത്തി. വീട്ടില്‍ നിന്ന് ഇറങ്ങിയ ഷസ് സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാൻ പോയ ഷസ് അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായി.

You may also like

error: Content is protected !!
Join Our WhatsApp Group