Home Featured ബെംഗളൂരു:ശ്മശാനത്തിലേക്ക് പോകാൻ റോഡില്ല;മൃതദേഹം തോളിൽ ചുമന്ന് ഗ്രാമവാസികൾ

ബെംഗളൂരു:ശ്മശാനത്തിലേക്ക് പോകാൻ റോഡില്ല;മൃതദേഹം തോളിൽ ചുമന്ന് ഗ്രാമവാസികൾ

ബെംഗളൂരു: ശ്മശാനത്തിലേക്ക് പോകാൻ വാഹന സൗകര്യമുള്ള റോഡ് ഇല്ലാത്തതിനെ തുടർന്ന് അന്ത്യകർമത്തിനായി 3 കിലോമീ റ്റർ ദൂരം മൃതദേഹം തോളിൽ ചുമന്ന് കാർവാർ അങ്കോളയിലെ ബെരരെ ഗ്രാമവാസികൾ. തുണി കെട്ടിയുണ്ടാക്കിയ താൽക്കാലിക ശവമഞ്ചത്തിൽ ഇവർ മാറിമാറി മൃതദേഹം ചുമക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചു.

പൊള്ളലേറ്റു മരിച്ച ദാമോദർ നായിക്കിന്റെ (70) മൃതദേഹമാണ് ഗ്രാമവാസികൾ ചുമന്നത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും റോഡ് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് തങ്ങളുടേതെന്ന് ബെരരെ നിവാസികൾ ആരോപിച്ചു.പ്രധാന നിരത്തുകളിലെ താൻ ചെളിമൂടിയ നെൽപ്പാടങ്ങൾ മുറിച്ചുകടക്കേണ്ട സാഹചര്യമാണെന്നും അവർ പരാതിപ്പെട്ടു.

റോഡില്ലാത്ത കാലത്ത് നെൽവയലുകൾ താണ്ടിയാണ് പ്രധാന റോഡിലെത്തുന്നതെന്ന് ഇവർ വിലപിച്ചു. കൃഷിയിടങ്ങളിൽ കൃഷിയുണ്ടാകുമ്പോൾ പാമ്പുകടിയേൽക്കുമെന്ന് ഞങ്ങൾ നിരന്തരം ഭയക്കുന്നുവെന്നും അവർ പറഞ്ഞു. ബെരാഡെ ഗ്രാമത്തിലേക്ക് റോഡ് അനുവദിക്കണമെന്ന് ഗ്രാമവാസികൾ സർക്കാരിനോട് അഭ്യർത്ഥിച്ചു

ഷവര്‍മ്മ സ്റ്റാന്‍ഡില്‍ പൂച്ച കയറിയ സംഭവം; പയ്യന്നുരിലെ വിവാദ ഹോട്ടല്‍ അടപ്പിച്ചു

കണ്ണൂര്‍: ഷവര്‍മ സ്റ്റാന്റില്‍ പൂച്ച കയറാനിടയായ സംഭവത്തില്‍ പയ്യന്നൂര്‍ കേളോത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചു.ഭക്ഷണപദാര്‍ത്ഥങ്ങള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പയ്യന്നൂര്‍ നഗരസഭ കേളോത്ത് അബ്ദുള്‍ റഹ്‌മാന്‍ കെ.പി.സി. എന്ന ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള മജ്‌ലീസ് ഹോട്ടലാണ് അടപ്പിച്ചത്.

ഷവര്‍മ സ്റ്റാന്റില്‍ പൂച്ച കയറാനിടയായ സംഭവം സ്ഥാപനത്തിന് പുറത്ത് അടച്ചുറപ്പില്ലാതെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാലാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിനാലാണ് നടപടി സ്വീകരിച്ചത്. നിലവിലുള്ള അപാകതകള്‍ പരിഹരിച്ച്‌ മാത്രമേ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

നാടെങ്ങും ഭക്ഷ്യ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളും റെയ്ഡുകളും നടന്നുകൊണ്ടിരിക്കെ നിയമം നോക്കുകുത്തിയാക്കി നിര്‍ത്തി കൊണ്ടു ലക്കും ലഗാനുമില്ലാതെയുള്ള ഷവര്‍മ്മ നിര്‍മ്മാണം തുടരുന്നതിന്റെ ഉദാഹരണമായാണ് പയ്യന്നൂരില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ വിശേഷിക്കപ്പെട്ടത്.പയ്യന്നുര്‍ നഗരത്തിലെ ഷോപ്പിങ്ങ് മാളിലെ ഫാസ്റ്റ് ഫുഡ് കടയില്‍ ഷവര്‍മയുണ്ടാക്കുന്നിടത്ത് പൂച്ചകളെ കണ്ടെത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചfിരുന്നു.

പയ്യന്നൂരിലെ മജ്ലിസ് റെസ്റ്റോറന്റിലാണ് പാചകക്കാരന്‍ ഇല്ലാതിരുന്ന സമയത്ത് പൂച്ചകള്‍ കയറിയത്. പൂച്ച കഴിച്ചതിന്റെ ബാക്കി ചിക്കന്‍ ഷവര്‍മ നശിപ്പിച്ചെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച്ച വൈകിട്ടാണ് സംഭവം ഉണ്ടായത്.പാചകക്കാരന്‍ ഇല്ലാതിരുന്ന സമയത്താണ് പൂച്ചകള്‍ കയറിയത്. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ഷവര്‍മ പൂച്ചകള്‍ കഴിക്കുകയും ചെയ്തു. പിന്നാലെയാണ് അവിടെയുണ്ടായിരുന്ന പാചകക്കാര്‍ പൂച്ചകളെ ഓടിച്ചുവിടുന്നത്. അവിടെ ആ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഇതേ തുടര്‍ന്നാണ് ആരോ ഗ്യവകുപിന്റെ ഇടപെടലുകളുണ്ടായത്. ഒരാഴ്ച്ച മുന്‍പ് കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടും പഞ്ചായത്തില്‍ വിവാഹ വീട്ടിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 130 ഓളം പേര്‍ ചികിത്സ തേടിയിരുന്നു ഇതിനിടെയാണ് പയ്യന്നുരിലെ സംഭവവും ഉണ്ടായിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group