പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരു സന്ദർശിക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ വഴിതിരിച്ചുവിടൽ തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ഒടിസി ജംഗ്ഷൻ, പോലീസ് തിമ്മയ്യ സർക്കിൾ, രാജ്ഭവൻ റോഡ്, ബസവേശ്വര സർക്കിൾ, പാലസ് റോഡ്, റേസ് കോഴ്‌സ് റോഡ്, സങ്കി റോഡ്, ക്വീൻസ് റോഡ്, ബല്ലാരി റോഡ്, എയർപോർട്ട് എലിവേറ്റഡ് കോറിഡോർ, ശേഷാദ്രി റോഡ് (മഹാറാണി പാലം മുതൽ കെആർഎസ് റെയിൽവേ സ്റ്റേഷന്റെ കവാടം വരെ), കെ.ജി റോഡ് (ശാന്തല ജംഗ്ഷൻ മുതൽ മൈസൂർ ബാങ്ക് സർക്കിൾ വരെ), വാട്ടാൽ നാഗരാജ് റോഡ് (ഖോഡേയുടെ അണ്ടർപാസ് മുതൽ പിഎഫ് വരെ), കെമ്പഗൗഡ ഇന്റർനാഷണൽ റോഡിന് ചുറ്റുമുള്ള എല്ലാ റോഡുകളും) നിയന്ത്രണം ഉണ്ടാവും.
എൽആർഡിഇ ജംക്‌ഷൻ: എൽആർഡിഇ ജംക്‌ഷനിൽനിന്നു ബസവേശ്വര ജംക്‌ഷനിലേക്കു പോകുന്ന വാഹനങ്ങൾ രാജ്ഭവൻ റോഡിലൂടെ പോകണം.
ട്രൈലൈറ്റ് ജംക്‌ഷൻ: മൗര്യ ജംക്‌ഷനിൽനിന്നും പോകുന്ന വാഹനങ്ങൾ റേസ് വ്യൂ സർക്കിളിൽ ഇടത്തോട്ടും ശിവാനന്ദ സർക്കിളിൽ നിന്ന് ഇടത്തോട്ടും തിരിഞ്ഞ് നെഹ്‌റു സർക്കിൾ കടന്നുപോകണം.
റേസ് വ്യൂ ജംക്‌ഷൻ: കെ.കെ.റോഡിൽനിന്ന് വിൻഡ്‌സർമാനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ശിവാനന്ദ സർക്കിളിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെഹ്‌റു സർക്കിൾ വഴി കടന്നുപോകണം.
മാരാമ്മ സർക്കിൾ: ഭെൽ സർക്കിളിൽ നിന്ന് മെഹ്‌ക്രി സർക്കിളിലേക്ക് പോകുന്ന വാഹനങ്ങൾ സദാശിവനഗർ പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ വലത്തോട്ട് തിരിഞ്ഞ് മാരാമ്മ സർക്കിൾ, മാർഗോസ റോഡ് വഴി കടന്നുപോകണം.
ഭാഷ്യം സർക്കിൾ: ഭാഷ്യം സർക്കിളിൽ നിന്ന് കാവേരി ജംക്‌ഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മല്ലേശ്വരം 18-ാം ക്രോസ് റോഡിലൂടെയും മാർഗോസ റോഡിലൂടെയും മുന്നോട്ട് പോകണം.
ക്വീൻസ് സർക്കിൾ: ക്വീൻസ് സർക്കിളിൽ നിന്ന് സിടിഒ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സിദ്ധലിംഗയ്യ സർക്കിൾ, രാജാറാം മോഹൻ റോയ് റോഡ് വഴി പോകണം.
ബാലേക്കുന്ദ്രി ജംക്‌ഷൻ: ബാലേക്കുന്ദ്രി ജംക്‌ഷനിൽനിന്നു മജസ്റ്റിക് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ബാലേക്കുന്ദ്രി സർക്കിളിലും കണ്ണിങ്‌ഹാം റോഡിലും വലത്തോട്ട് തിരിഞ്ഞ് പോകണം.
കെആർ പുരം മുതൽ മഡിവാള, മടിവാള മുതൽ വൈറ്റ്ഫീൽഡ്, ബനശങ്കരിയിൽ നിന്ന് കെങ്കേരി മുതൽ മഗഡി റോഡ്, തുംകുരു റോഡ് (പീന്യ-യശ്വന്ത്പൂർ), ഹൊസൂർ മുതൽ ആനേക്കൽ-കനങ്കപുര, രാമനഗർ, ജയനഗർ മുതൽ ബസവനഗുഡി, ഹലസുരു മുതൽ ശിവാജിനഗർ എന്നിവയുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ നഗരത്തിൽ പ്രവേശിക്കുന്നതിന് പകരം ഔട്ടർ റിംഗ് റോഡ് ഉപയോഗിക്കണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
സുഹൃത്തുമായി ലെസ്‌ബിയന്‍ ബന്ധം ; കൗണ്‍സിലിങ്ങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം മടങ്ങാനിരിക്കെ പൊലീസ് സ്‌റ്റേഷനില്‍ ആത്മഹത്യാശ്രമം
ധര്‍മപുരി (തമിഴ്‌നാട്): സുഹൃത്തുമായുള്ള ലെസ്‌ബിയന്‍ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് പെണ്‍കുട്ടി. കോയമ്ബത്തൂര്‍ ടൈറ്റില്‍ പാര്‍ക്കില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന ധരണ്യ (22) ആണ് ഇന്നലെ (09-11-2022) പെണ്ണഗരം ആള്‍ വുമണ്‍ പൊലീസ് സ്‌റ്റേഷനിലെ കൗണ്‍സിലിങ്ങിനിടെ ശുചിമുറിയില്‍ ചെന്ന് കയ്യിലൊളിപ്പിച്ച ബ്ലേഡ് കൊണ്ട് കഴുത്തും ഇടതുകൈത്തണ്ടയും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ധര്‍മപുരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി നിലവില്‍ ചികിത്സയിലാണ്.
നങ്കവല്ലി പ്രൈവറ്റ് കോളജില്‍ ബിഎസ്‌സി ബയോ ടെക്‌നിക്കലില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്ബോഴാണ് കോളജിലെ അതേ ഡിപ്പാര്‍ട്ട്മെന്‍റില്‍ സബിലയും പ്രവേശനം നേടുന്നത്. കോളജ് ദിനങ്ങള്‍ക്കിടെ ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നു. ഇത് മനസ്സിലാക്കിയ സബിലയുടെ വീട്ടുകാര്‍ ഇവരെ കോളജില്‍ പറഞ്ഞയക്കാതെ രണ്ടുമാസത്തോളം വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. പിന്നീട് കഴിഞ്ഞമാസം 30 നാണ് സബില ധരണ്യയെ കാണാന്‍ വീടുവിട്ട് കോയമ്ബത്തൂരിലേക്ക് പോകുന്നത്.തുടര്‍ന്നാണ് തന്‍റെ മകള്‍ സബില (21)യെ കാണാനില്ലെന്നറിയിച്ച് പെണ്ണഗരം ഏര്‍ക്കോല്‍പട്ടി ശിവപ്രകാശ് പൊലീസില്‍ പരാതി നല്‍കുന്നത്.
പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സബിലയെ ധരണ്യയാണ് കോയമ്ബത്തൂരിലേക്ക് കൂട്ടികൊണ്ടുപോയതെന്ന് മനസിലാക്കുന്നത്. പിന്നീട് ഇരുവരെയും പെണ്ണഗരം ആള്‍ വുമണ്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ഇന്‍സ്‌പെക്‌ടര്‍ വന്മതിയുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി. എന്നാല്‍ തങ്ങളെ വേര്‍പിരിക്കാനാകില്ലെന്നും ഒരുമിച്ച് ജീവിക്കാന്‍ ഒരുങ്ങുകയാണെന്നും ഇരുവരും അറിയിച്ചു.
എന്നാല്‍ കൗണ്‍സിലിങ്ങിന് ശേഷം ഇവരെ മാതാപിതാക്കള്‍ക്കൊപ്പം മടക്കി അയക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഈ സമയത്ത് പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലേക്ക് പോയ ധരണ്യ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തും ഇടതുകൈത്തണ്ടയും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു