ബെംഗളൂരു: മണ്ഡ്യ ശ്രീരംഗപട്ടണ ജാമിയ മസ്ജിദിൽ ഗ്യാൻവാപി മാതൃകയിൽ 30ന് അകം സർവേ നടത്തണമെന്നു വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു. മസ്ജിദ് ടിപ്പു സുൽ ത്താന്റെ ഭരണകാല ഹനുമാൻ ക്ഷേത്രം തകർത്തു നിർമിച്ചതാണെന്നും ഇവിടെ പൂജ നടത്താൻ അനുവദിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ നിലപാട്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള മസ്ജിദിൽ മദ്രസ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയത് എങ്ങനെയെന്നു ജില്ലാ അധികതർ വിശദീകരിക്കണമെന്നും വി എച്ച്പി നേതാക്കൾ ആവശ്യപ്പെട്ടു. മസ്ജിദിൽ പ്രവേശിച്ചു പൂജ നടത്താനായി 4ന് വിഎച്ച്പിയുംടെയും ബജ്റങ്ങ്ങളിന്റെയും നേതൃത്വ ത്തിൽ നിരോധനാജ്ഞ ലംഘിച്ച് റാലി നടത്തിയെങ്കിലും പൊലീസ് തടഞ്ഞിരുരുന്നു.
ഇതിനു പിന്നാലെയാണ് സർവേ നടത്താനുള്ള സമ്മർദം ശക്തമാക്കിയത്.അതിനിടെ, ബീദർ ബസവക ല്യാൺ പീർ പാഷ ദർഗയിലും സർവേ നടത്തണമെന്ന് ആവശ്യ പ്പെട്ട് ലിംഗായത്ത് – വീരശൈവ മഠാധിപതികൾ രംഗത്തെത്തി. ലിംഗായത്ത് സമുദായാചാര്യ നായ ബസവേശ്വരൻ സ്ഥാപിച്ച അനുഭവ മണ്ഡപത്തിന്റെ ശേഷി പ്പുകൾ ഇവിടെ കണ്ടെത്തിയെന്ന അവകാശവാദം ഉയർത്തിയാണ് മഠാധിപതികൾ മുഖ്യമന്ത്രിയ സന്ദർശിച്ചത്.