
ബെംഗളുരു • ബെംഗളൂരു ദിണ്ടിഗൽ ദേശീയപാത 209ന്റെ ഭാഗമായ കനക്പുര റോഡ് അപകട വീഥിയാകുന്നു. ജെപി നഗർ സാരക്കി ജംക്ഷൻ മുതൽ നൈസ് റോഡ് വരെയുള്ള ഭാഗത്താണ് അപകടങ്ങൾ കൂടുതൽ. ഇതേ തുടർന്ന് നിരത്തിലെ വളവുകളില 500 സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.
ലച്ചനഹള്ളിയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ നമ്മ മെട്രോ ട്രെയിൻ നീട്ടിയതോടെ ഒട്ടേറെ വൻകിട പാർപ്പിട സമുച്ചയങ്ങളും മാളുകളുമാണു സമീപകാലത്ത് മേഖലയിൽ ഉയർന്നത്. ഇതിനൊപ്പം വാഹനപ്പെരുപ്പം കൂടിയായപ്പോൾ നിലവിലെ 4 വരി റോഡിൽ അപകടങ്ങൾ നിത്യസംഭവമാകുകയാണ്. നിർമാണ സാമഗ്രികളുമായി രാപകൽ വ്യത്യാസമില്ലാതെയാണ് ടിപ്പർ ലോറികളും കോൺക്രീറ്റ് മികടറുകളും ട്രാക്ടറുകളും ഓടുന്നത്. കോനനകുണ്ഡെ, കുമാര സ്വാമി ലേഔട്ട്, ദൊഡകല്ലസന്ദ്ര, വാജറഹള്ളി, തലഘട്ടപുര എന്നിവിടങ്ങn ഏർപ്പെടു ത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വീതിയുമില്ല; വിളക്കുമില്ല
കഴിഞ്ഞ 5 വർഷത്തിനിടെ ഈ പാതയോരത്ത് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പഴയ സംസ്ഥാനപാതയുടെ വീതി മാത്രമേ ഈ ദേശീയ പാതയ്ക്കുള്ളൂ. 5 കിലോ മീറ്റർ ദൂരം പിന്നിടാൻ ഒരു മണികൂർ വേണമെന്നതാണു സ്ഥിതി. പലയിടത്തും തെരുവു വിളക്കുകളുമില്ല.
ഇതു സംബന്ധിച്ച് ജനപ്രതിനിധികൾക്കും പൊലീസിനും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നു കനക്പുര റൈസിങ് റോഡ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. മെട്രോ സ്റ്റേഷനുകൾക്കു മുന്നിൽ റോഡിനു കുറുകെ കടക്കുന്നയിടങ്ങളിൽ സീബ്രാ ലൈനുകളും റിക്ടറുകളും സമീപകാലത്താണ് സ്ഥാപിച്ചത്. തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം.
അപകടങ്ങൾ വർധി ച്ചു വരുന്ന സാഹചര്യത്തിൽ യെലച്ചനഹള്ളി മുതൽ അഞ്ജനാപുര വരെ കൂടുതൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കാൻ ബിബിഎംപി ചിഫ് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃത യു-ടേണുകൾ അടയ്ക്കും. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡിനു കുറുകെ കടക്കാനായി വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ റോഡുകളിൽ റമ്പിൾസിട്രിപ് സ്ഥാപിക്കും. രാത്രികാല പൊലീസ് പട്രോളിങ്ങും ശക്തമാക്കും.