
പൊതുസ്ഥലങ്ങളിൽ പുതുവത്സര ആഘോഷങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. ഹോട്ടലുകൾ / റെസ്റ്റോറന്റുകൾ/പബ്ബുകൾ, മറ്റ് ഇടങ്ങൾ എന്നിവ 50 ശതമാനം ആളുകളോട് കൂടി പ്രവർത്തിക്കാൻ അനുവദിക്കും.
ഡിസംബർ 28 നും ജനുവരി 7 നും ഇടയിൽ രാത്രി കർഫ്യൂ പ്രാബല്യത്തിൽ വരുമെന്നും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഡിസംബർ 30 മുതൽ ജനുവരി 2 വരെ പ്രാബല്യത്തിൽ വരുമെന്നും സംസ്ഥാന സർക്കാർ ഉത്തരവിൽ പറയുന്നു. സ്ഥാപനത്തിലെ എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ്-19 നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ട് ഉണ്ടായിരിക്കണം കൂടാതെ രണ്ട് ഡോസുകൾ വാക്സിനേഷൻ എടുത്തവരായിരിക്കണം.
