ആറ് പതിറ്റാണ്ടിലേറെയായി ചലച്ചിത്രരംഗത്ത് തുടരുന്ന മുതിർന്ന കന്നഡ നടൻ എസ് ശിവറാം ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. “എന്റെ അച്ഛൻ ശിവറാം ഇപ്പോൾ ഞങ്ങളോടൊപ്പമില്ല. പ്രശാന്ത് ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തെ സുഖപ്പെടുത്താൻ പരമാവധി ശ്രമിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തെ രക്ഷിക്കാൻ ആയില്ല. ഞങ്ങൾ അത് അംഗീകരിക്കണം.” ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച മകൻ എസ് ലക്ഷ്മീഷ് പറഞ്ഞു.
1938 ജനുവരി 28 ന് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ശിവരാമണ്ണ എന്നറിയപ്പെടുന്ന ശിവറാം, സിനിമകളുടെ സംവിധാനത്തിനും നിർമ്മാണത്തിനും പുറമേ, 60-ലധികം സിനിമകളിൽ നായകൻ മുതൽ സഹകഥാപാത്രം വരെയുള്ള വിവിധ വേഷങ്ങൾ ചെയ്ത ബഹുമുഖ നടനായിരുന്നു,1965-ൽ ‘ബേരാത്ത ജീവ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് പ്രവേശിച്ച അദ്ദേഹം ‘ദുദ്ദേ ദൊഡ്ഡപ്പ’, ‘ലഗ്ന പത്രിക’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.നാഗരഹാവ്’, ‘നാന്നൊബ്ബ കള്ള’, ‘യജമാന’, ‘ആപ്തമിത്ര’, ‘ഹോംബിസിലു’ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.