ബെംഗളൂരു : കോവിഡിന്റെ മറവിൽ വെബ് ടാക്സി ഡ്രൈവർമാരും യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. അകലം പാലിക്കുന്നതിനായി വലുപ്പമനുസരിച്ച് കാറുകളിൽ 2-3 പേർക്കു മാത്രമായി വെബ്ടാക്സി കമ്പനികൾ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.ബുക്ക് ചെയ്ത കാർ എത്തുമ്പോഴായിരിക്കും യാത്രക്കാരിൽ പലരും നിബന്ധനയെക്കുറിച്ച് അറിയുക. ഒരാളെക്കൂടി കയറ്റാൻ ഡ്രൈവർമാർ 100-150 രൂപയാണ് അധികമായി വാങ്ങുന്നത്.ഇ-വോലറ്റുകൾ വഴി യാത്രാക്കൂലി അടയ്ക്കാൻ സൗകര്യമുണ്ടെങ്കിലും ഭൂരിഭാഗം ഡ്രൈവർമാരും പണം നേരിട്ടു നൽകാനും നിർബന്ധിക്കുന്നുണ്ട്.
സർക്കാർ യാത്രാക്കൂലി ഉയർത്താത്തത് ഓട്ടോക്കാർക്കു തിരിച്ചടിയാകുമ്പോഴും ഇന്ധന വിലക്കയറ്റം വെബ്ടാക്സികളെ സാരമായി ബാധിച്ചിട്ടില്ല.ഇന്ധനവിലയ്ക്ക് അനുസൃതമായി വെബ്ടാക്സികൾ നിരക്ക് കൂട്ടുന്നുണ്ടെന്നു പതിവു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 10 കിലോമീറ്റർ യാത്രയ്ക്ക് ശരാശരി 200-250 രൂപയായിരുന്നു മുൻപത്തെ നിരക്ക്. ഇപ്പോഴിത് 300-450 രൂപയായി ഉയർന്നു