ബെംഗളൂരു: മഡിവാളയിൽ ചിട്ടി കമ്പനി പൂട്ടി മലയാളികളായ ഉടമകൾ മുങ്ങിയതായി പരാതി. 2 കോടി രൂപയോളം പിരിച്ചെടുത്ത തായി നിക്ഷേപകർ. മാരുതിന് റിൽ 10 വർഷമായി പ്രവർത്തിച്ചി രുന്ന ഗ്രേയ്സ് വേ ചിട്ടി കമ്പനി മാർച്ച് പകുതിയോടെയാണു പൂട്ടി യത്. ഉടമകളായ വയനാട് സ്വ ദേശി ഷിജൻ, കന്യാകുമാരി സ്വ ദേശി ജോമോൻ, രഞ്ജിത്ത് എന്നിവർക്കെതിരെയാണു നിക്ഷേപകർ മഡിവാള പൊലീസിൽ പരാതി നൽകിയത്. ദിവസ ചിട്ടി യിലാണു മലയാളി ചെറുകിട വ്യാപാരികൾ കൂടുതൽ നിക്ഷേ പം നടത്തിയിരുന്നത്.
കൃത്യമായി പലിശ ഉൾപ്പെടെ നൽകിയിരുന്നതോടെ പലരും സമീപകാലത്താണ് കൂടുതൽ പണം നിക്ഷേപിച്ചത്. ഉടമകളെ ആദ്യമെല്ലാം ഫോണിൽ ലഭിച്ചിരു ന്നെങ്കിലും ഇപ്പോൾ സ്വിച്ച് ഓഫാ ണെന്നും നിക്ഷേപകർ പറയുന്നു. 20 ലക്ഷം രൂപവരെ നിക്ഷേപമു ള്ളവർ കഴിഞ്ഞ ദിവസമാണു പരാതി നൽകാനെത്തിയത്.