
ബംഗളുരു :നൈസ് റോഡിൽ രാത്രി കാലങ്ങളിലെ കവർച്ച തടയാൻ പൊലീസ് പട്രോളിങ് ശക്തമാക്കണമെ ന്ന് ആവശ്യം.വാഹനം തടഞ്ഞുനിർത്തിട്ടു ആയുധധാരികളായ സംഘ ങ്ങൾ പണവും സ്വർണവും ഉൾപടെ കവർച്ച ചെയുന്നത് പതിവായിട്ടുണ്ട്. മുൻപ് അതിഗുപ്പ സ്വദേശിയായ വ്യാപാരിയുടെ കാർ തട ഞ്ഞുനിർത്തിയ രണ്ടംഗ സംഘം പണം ആവശ്യപ്പെട്ടിരുന്നു.
നൽകാൻ വിസമ്മതിച്ചപ്പോൾ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടു ത്ത സംഘം കാറിൽ രക്ഷപ്പെട്ടു. CCTV ഇല്ലാത്തത് കവർച്ചസംഘങ്ങൾക്ക് തുണയാവുകയാണ്.വാഹനങ്ങളുടെ മുൻ ഗ്ലാസിന് നേരെ കല്ലെറിഞ്ഞ് പരിഭ്രാന്തി പരത്തി കവർച്ച നടത്തുന്ന സംഭവങ്ങളും കുറവല്ല.
പൊലിസ് സംഘവും വാഹനപരിശോധനയുടെ പേരിൽ യാത്രക്കാരെ തടഞ്ഞ് പണം തട്ടിയ സംഭവവും സമീപകാലത്തുണ്ടായി. പിന്നീടാണ് ഇവർ വ്യാജ പൊലീസുകാരാന്ന് തെളിഞ്ഞത്.കാറിന്റെ റജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടതോടെയാണ് വ്യാജ പോലിസാണെന്ന് മനസിലായത് .നൈസ് റോഡിൽ ടോൾ ഗേറ്റിൽ മാത്രമാണ് തെരുവ് വിളക്കും സിസിടിവി യും ഉള്ളത്.മറ്റിടങ്ങളിൽ തെരുവ് വിളക്ക്
