
ബെംഗളൂരു : മൈസൂരു ബെംഗളൂരു ദേശീയപാത എക്സ്പ്രസ് ഹൈവേയാക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഇരുച ക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷ കൾക്കും നിരോധനം ഏർപ്പെടു ത്താൻ സാധ്യത. ഇരുചക്രവാഹ നങ്ങൾക്ക് സർവീസ് റോഡിലൂടെ സഞ്ചരിക്കാം. നിലവിലെ 4 വരി പാത 10 വരിയായി വികസിപ്പിക്കു ന്നതോടെ വാഹനങ്ങളുടെ വേഗം അപകടങ്ങൾക്കിടയാക്കാവുന്ന സാഹചര്യത്തിലാണ് ഇത്തര ത്തിൽ നിരോധനം ഏർപ്പെടു ത്താൻ ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) നടപടി ആരം ഭിച്ചത്.
സമീപകാലത്ത് നവീകരിച്ച ഹൈദരാബാദിലെ ദേശീയപാത കളിൽ ഇരുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരു ന്നു. ഇതേ മാതൃക പിന്തുടരാനാണ് ആലോചിക്കുന്നത്. ബൈക്ക്, സ്കൂട്ടർ, ഓട്ടോറിക്ഷ, ട്രാക്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സർവീസ് റോഡിലൂടെ സഞ്ചരി ക്കാം. നേരത്തെ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ അപകട ങ്ങൾ കൂടിയതോടെ ഇരുചക്രവാ ഹനങ്ങൾ നിരോധിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും തു ടർനടപടികൾ ഉണ്ടായില്ല.
“റോഡ് നവീ കരണം പൂർത്തി യാകുന്നതോടെ അപകടങ്ങൾ കു റയ്ക്കുന്നതിന്റെ ഭാഗമായാണ് ഇരുചക്രവാഹനങ്ങൾക്കും പതു ക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾ ക്കും നിയന്ത്രണം ഏർപ്പെടു ത്താൻ ആലോചിക്കുന്നത്. യു ടേൺ ക്രോസിങ്ങിനും മറ്റും ഇരു ചക്രവാഹനങ്ങൾ പെട്ടെന്ന് തിരിയുമ്പോൾ അമിത വേഗത്തിലെത്തുന്ന കാർ ഉൾപ്പെടെയു ള്ള വാഹനങ്ങൾ ഇടിച്ച് അപകട ങ്ങൾ കൂടാൻ സാധ്യതയുണ്ട്. അടുത്ത വർഷം അവസാനത്തോ ടെ ബെംഗളൂരു നിദാഘട്ട റീച്ചി ലെ നിർമാണം പൂർത്തിയാകും. ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ, മദൂർ, ശ്രീരംഗപട്ടണ ടൗ ണുകളെ ബന്ധിപ്പിക്കാതെ ബൈപാസ് റോഡിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോ കുന്നത്. 19 മേൽപാലങ്ങളാണ് നിർമിക്കുന്നത്. ബെംഗളൂരു കുമ്പ ഇംഗോഡും ശ്രീരംഗപട്ടണയിലുമാ ണ് ടോൾ ബൂത്തുകൾ സ്ഥാപി ക്കുക.
