ബെംഗളൂരു : കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്നു. മേയ് 20-നാണ് സർക്കാർ അധികാരമേറ്റ് രണ്ട് വർഷം പൂർത്തിയാക്കുന്നത്. രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച പറഞ്ഞു.വിജയനഗര ജില്ലയിലാണ് വാർഷികാഘോഷ പരിപാടി സംഘടിപ്പിക്കുക. ഹാവേരിയിലെ ഹനഗലിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
2023 മേയ് 20-നാണ് സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഒപ്പം എട്ടു മന്ത്രിമാരുമാണ് അന്ന് കണ്ഠീരവ സ്റ്റേഡിയത്തിൽ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്‌തത്. പിന്നീട് 34 അംഗ മന്ത്രിസഭയായി വികസിപ്പിച്ചു.
തിരഞ്ഞെടുപ്പ് വാഗ്‌ദാനമായി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച അഞ്ച് പദ്ധതികൾ ഓരോന്നായി നടപ്പാക്കി ജനപ്രിയ സർക്കാരെന്ന് പേരു സമ്പാദിച്ച സർക്കാർ രണ്ടാം വർഷം പിന്നിടുമ്പോൾ നിരവധി പ്രതിസന്ധികളുടെ മുമ്പിലാണ്. വാഗ്ദാന പദ്ധതികൾ നടപ്പാക്കി സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഡീസലിനും പാലിനും കുടിവെള്ളത്തിനും വില വർധിപ്പിച്ചു. മദ്യത്തിന് വീണ്ടും വിലകൂട്ടാനൊരുങ്ങുന്നു. ബസ് ചാർജ് വർധിപ്പിച്ചു.
ബെംഗളൂരു മെട്രോ ചാർജിന്റെ വൻ വർധന പിടിച്ചുനിർത്താൻ സർക്കാരിന് കഴിഞ്ഞുമില്ല. സാധാരണക്കാരുടെ കുടുംബബജറ്റിനെ താളം തെറ്റിക്കുന്ന നടപടികളാണ് അടുത്തിടെ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.സംസ്ഥാനത്തെ കോൺഗ്രസിലെയും സർക്കാരിലെയും നേതൃതർക്കം താമസിയാതെ പുതിയ തലത്തിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. സർക്കാർ രണ്ടര വർഷം തികക്കുമ്പോൾ, നേരത്തേയുള്ള ധാരണ പ്രകാരം സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും. ഡി.കെ.ശിവകുമാറാകും അടുത്ത മുഖ്യമന്ത്രിയെന്നാണ് കരുതുന്നത്. ഇത് പാർട്ടിയിലും സർക്കാരിലുമുണ്ടാക്കുന്ന അലയൊലികൾ എന്തൊക്കെയായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യുടെ നേരെയുള്ള ആരോപണമുനകൾ ഇനിയും വിട്ടുമാറിയിട്ടില്ല. ഉപമുഖ്യമന്ത്രിസ്ഥാനവും കെപിസിസി അധ്യക്ഷപദവിയും ഒരേസമയം കൈവശം വെക്കുന്നതിൽ ഡി.കെ. ശിവകുമാറിനെതിരെയുള്ള എതിർപ്പ് ഒരു വിഭാഗം നേതാക്കളിൽ ശക്തമാണ്. ആഘോഷം വിജയനഗരയിൽ
മാതാപിതാക്കള്‍ നല്‍കുന്ന വിവാഹ സമ്മാനങ്ങള്‍ക്ക് തെളിവു വേണ്ട; വിവാഹ മോചിതരാകുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയായി ഹൈക്കോടതി ഉത്തരവ്
വിവാഹസമയത്ത് വധുവിന് മാതാപിതാക്കള്‍ നല്‍കുന്ന സ്വര്‍ണവും പണവും അവരുടെ ധനമാണെന്നും ഇതിനൊന്നും തെളിവുണ്ടാകണമെന്നില്ലെന്നും ഹൈക്കോടതി.വിവാഹമോചിതരാകുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയാകുന്നതാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. തെളിവില്ലെന്ന പേരില്‍ ഇത് നിഷേധിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിവാഹമോചിതരാകുന്ന സ്ത്രീകള്‍ വിവാഹസമയത്ത് മാതാപിതാക്കള്‍ നല്‍കിയ സ്വര്‍ണവും പണവും തിരികെയാവശ്യപ്പെട്ട് കുടുംബകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്യുമ്ബോള്‍ തെളിവില്ലെന്നതിന്റെ പേരില്‍ നിഷേധിക്കപ്പെടാറുണ്ട്.
സ്വര്‍ണം വാങ്ങിയതിന്റെ ബില്ലടക്കം ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ പേരിലാണ് ഇത്തരം ഹര്‍ജികള്‍ നിഷേധിക്കാറ്. എന്നാല്‍ ഇത് ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പറഞ്ഞു. തെളിവുനിയമത്തിന്റെ കാര്‍ക്കശ്യത്തിനപ്പുറമുള്ള പരിശോധന ഇത്തരം വിഷയത്തില്‍ ആവശ്യമാണെന്ന് ഓര്‍മ്മിക്കുന്നതാണ് വിധിയെന്ന് അഭിഭാഷകയായ റീനാ എബ്രഹാം പറഞ്ഞു.
പലപ്പോഴും സമ്ബാദ്യം കൂട്ടിവെച്ചാണ് മാതാപിതാക്കള്‍ മക്കള്‍ക്കായി സ്വര്‍ണം വാങ്ങാറ്. ഇതിന്റെയൊക്കെ ബില്‍ തെളിവായി ഹാജരാക്കുക അസാധ്യമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബകോടതികള്‍ യുക്തമായ തീരുമാനമെടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഹൈക്കോടതിവിധിയെന്നും അവര്‍ പറഞ്ഞു.ഹൈന്ദവവിവാഹങ്ങളില്‍ വിവാഹസമയത്ത് നല്‍കിയ സ്വത്തിന്റെ വിവരങ്ങള്‍ സമുദായസംഘടനകളുടെ കൈവശമുള്ള ബുക്കുകളില്‍ രേഖപ്പെടുത്താറുണ്ട്. എന്നാല്‍, മറ്റ് മതവിഭാഗങ്ങളുടെ കാര്യത്തില്‍ ഇത്തരം നടപടികള്‍ ഉണ്ടാകാറില്ല. അത്തരം കേസുകളില്‍ തെളിവില്ലെന്നതിന്റെ പേരില്‍ സ്വര്‍ണമടക്കമുള്ളവ തിരികെവേണമെന്ന ആവശ്യം നിഷേധിക്കപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഹൈക്കോടതി ഉത്തരവ് ആശ്വാസമായിമാറുകയെന്ന് അഡ്വ. ബിനി എലിസബത്ത് പറഞ്ഞു.