Home കർണാടക കർണാടക: കൗമാരക്കാരിയെ വേശ്യാവൃത്തിക്കും മനുഷ്യക്കടത്തിനും നിർബന്ധിച്ച കേസിൽ മൂന്ന് സ്ത്രീകൾക്ക് ഏഴ് വർഷം തടവ് ശിക്ഷ.

കർണാടക: കൗമാരക്കാരിയെ വേശ്യാവൃത്തിക്കും മനുഷ്യക്കടത്തിനും നിർബന്ധിച്ച കേസിൽ മൂന്ന് സ്ത്രീകൾക്ക് ഏഴ് വർഷം തടവ് ശിക്ഷ.

by ടാർസ്യുസ്

കർണാടക : ചിക്കബല്ലാപുര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഫെബ്രുവരി 9ന് മനുഷ്യക്കടത്തും വേശ്യാവൃത്തിയും ഉള്‍പ്പെട്ട കേസില്‍ മൂന്ന് സ്ത്രീകളെ കുറ്റക്കാരായി കണ്ടെത്തി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 2022 മാര്‍ച്ചില്‍ ചിക്കബല്ലാപുര്‍ വനിതാ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.പോലീസ് വിവരമനുസരിച്ച്, മുഖ്യ പ്രതി ബംഗളൂരുവിലെ ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് ഏകദേശം 19 വയസ്സുള്ള യുവതിയെ വശീകരിക്കുകയായിരുന്നു. ബാല്യവിവാഹത്തിനിരയായും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടുമിരുന്ന യുവതിയെ ചിക്കബല്ലാപുരില്‍നിന്ന് ബംഗളൂരുവിലേക്കും പിന്നീട് ഡല്‍ഹിയിലേക്കും കൊണ്ടുപോയി മുറിയില്‍ തടഞ്ഞുവെച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചെന്നാണ് കേസ്.അന്വേഷണത്തില്‍, യുവതിയെ ₹3 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയും വേശ്യാലയത്തില്‍ തടവില്‍ പാര്‍പ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതായി കണ്ടെത്തി. മറ്റ് സ്ത്രീകളെയും വേശ്യാവൃത്തിക്കായി ഇവിടെ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.രണ്ടു മാസങ്ങള്‍ക്ക് ശേഷം യുവതി രക്ഷപ്പെട്ട് സ്വദേശത്തെത്തി 2022 ജൂണില്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.വിചാരണക്ക് ശേഷം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വെങ്കടരാമണ്ണമ്മയെ ഏഴ് വര്‍ഷം കഠിന തടവും ₹7,000 പിഴയും, ലക്ഷ്മി നരസമ്മയെ ഏഴ് വര്‍ഷം കഠിന തടവും ₹10,000 പിഴയും, ശരദയെ ഏഴ് വര്‍ഷം കഠിന തടവും ₹15,000 പിഴയും വിധിച്ചു. മറ്റ് പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കുറ്റക്കാരായി കണ്ടെത്തി.എസ്.പി. കുശാല്‍ ചൗക്‌സി, ഐ.പി.എസ്.യുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നപ്പോള്‍, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സഹിദ ബാനു ഡി.കെ.യാണ് പ്രോസിക്യൂഷന് നേതൃത്വം നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group