Home തിരഞ്ഞെടുത്ത വാർത്തകൾ ചിന്നസ്വാമി സ്റ്റേഡിയത്തിലെ 2026 ഐ.പി.എൽ മൽസരങ്ങൾക്ക് മാറ്റമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ശിവകുമാർ

ചിന്നസ്വാമി സ്റ്റേഡിയത്തിലെ 2026 ഐ.പി.എൽ മൽസരങ്ങൾക്ക് മാറ്റമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ശിവകുമാർ

by admin

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരങ്ങൾ മാറ്റില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.2026ലെ എല്ലാ ഐ.പി.എൽ മത്സരങ്ങളും ചിന്നസ്വാമിയിൽ നടത്തുമെന്ന് ശിവകുമാർ ഉറപ്പ് നൽകി.കർണാടക സ്റ്റേറ്റ് ​ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഞായറാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ പ്രതികരിക്കുകയായിരുന്നു ഉപമുഖ്യമ​ന്ത്രി .ആർ.സി.ബി ആഘോഷത്തിനിടെയുണ്ടായ ദുരന്തത്തിനുശേഷം ഐ.പി.എൽ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽനിന്ന് മാറ്റുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് കർണാടകയുടെയും ബംഗളൂരുവിന്റെയും അഭിമാനപ്രശ്നമാണ് എന്നാണ്. ഐ.പി.എൽ മത്സരങ്ങൾ ഇവിടെ നടക്കു​മെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വനിത ടി20 ലോകകപ്പ് മത്സരങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, വരും ദിവസങ്ങളിൽ ലഭ്യമായ എല്ലാ മത്സരങ്ങളും ഞങ്ങൾ അനുവദിക്കുമെന്നും പറഞ്ഞു. കെ.എസ്‌.സി.എ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഞാൻ കെ.എസ്‌.സി.എ അംഗമാണ്. യുവാവായപ്പോൾ നാഗരാജ് എനിക്ക് അംഗത്വം നൽകി. അദ്ദേഹത്തിന്റെ മകൻ എന്റെ സഹപാഠിയാണ്.എനിക്ക് ഇഷ്ടമുളളവർക്ക് ഞാൻ വോട്ട് ചെയ്തു.ഞാൻ ഒരു ക്രിക്കറ്റ് ആരാധകനാണ്. സമീപകാലത്തുണ്ടായ ദുരന്തം വീണ്ടും സംഭവിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും. നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സ്റ്റേഡിയം വികസിപ്പിക്കും. കൂടാതെ, ഞങ്ങൾ ഒരു സ്റ്റേഡിയം നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഐ.പി.എൽ 2026 ലേലം ഡിസംബർ 16ന് അബൂദബിയിൽ നടക്കും, വിദേശത്ത് നടക്കുന്ന തുടർച്ചയായ മൂന്നാമത്തെ ലേലമാണിത്. മെഗാ ലേലങ്ങളിൽ നിന്ന് വ്യത്യസ്തമായി, 2026 പതിപ്പ് ഒരു മിനി ലേലമായിരിക്കും, ഒറ്റ ദിവസം കൊണ്ട് പൂർത്തിയാകും.ഐ.പി.എൽ ലേലത്തിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണുമായി വേർപിരിഞ്ഞു. ലിവിങ്സ്റ്റണിന് പുറമെ, റിസർവായ ദക്ഷിണാഫ്രിക്കയുടെ ലുങ്കി എൻഗിഡിയെ ഒഴിവാക്കി. ന്യൂസിലൻഡ് പവർ ഹിറ്റർ ടിം സീഫെർട്ടും സിംബാബ്‌വെയുടെ താരം മുസരബാനിയുമാണ് ചിന്നസ്വാമി സ്റ്റേഡിയം വിട്ട മറ്റ് രണ്ട് വിദേശ കളിക്കാർ.ഇടംകൈയൻ പേസ് പന്തുകളിലൂടെ ആർ‌സി‌ബിയുടെ ആക്രമണത്തിന് നേതൃത്വം നൽകിയ യഷ് ദയാലിനെ നിലനിർത്തി.

You may also like

error: Content is protected !!
Join Our WhatsApp Group