ന്യൂഡല്‍ഹി: നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് (അതായത് എട്ട് സർവീസുകള്‍) കൂടി റെയില്‍വേ മന്ത്രാലയം അംഗീകാരം നല്കി.ഇതോടെ രാജ്യത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസുകളുടെ ആകെ എണ്ണം 164 ആയി ഉയരും. നിലവില്‍, ആകെ 156 വന്ദേ ഭാരത് ട്രെയിൻ സർവീസുകളാണ് പ്രവർത്തിക്കുന്നത്.ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) വികസിപ്പിച്ചെടുത്ത ഈ സെമി-ഹൈ-സ്പീഡ് ട്രെയിനുകള്‍ രാജ്യത്തെ റെയില്‍ യാത്രയില്‍ വിപ്ലവം സൃഷ്ടിച്ചിരുന്നു.2019 ഫെബ്രുവരി 15 നാണ് ന്യൂഡല്‍ഹി-കാണ്‍പൂർ-അലഹബാദ്-വാരണാസി റൂട്ടില്‍ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.പുതുതായി അംഗീകരിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഇവയാണ്ട്രെയിൻ നമ്ബർ 26651 കെഎസ്ആർ ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ്ട്രെയിൻ നമ്ബർ 26652 എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്ട്രെയിൻ നമ്ബർ 26462 ഫിറോസ്പൂർ കാൻ്റ്-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ്ട്രെയിൻ നമ്ബർ 26461 ഡല്‍ഹി-ഫിറോസ്പൂർ കാൻ്റ് വന്ദേ ഭാരത് എക്സ്പ്രസ്ട്രെയിൻ നമ്ബർ 26504 ലഖ്നൗ-സഹരൻപൂർ വന്ദേ ഭാരത് എക്സ്പ്രസ്ട്രെയിൻ നമ്ബർ 26503 സഹാറൻപൂർ-ലക്നൗ വന്ദേ ഭാരത് എക്സ്പ്രസ്ട്രെയിൻ നമ്ബർ 26422 വാരണാസി-ഖജുരാഹോ വന്ദേ ഭാരത് എക്സ്പ്രസ്ട്രെയിൻ നമ്ബർ 26421 ഖജുരാഹോ-വാരണാസി വന്ദേ ഭാരത് എക്സ്പ്രസ്നിലവില്, വന്ദേ ഭാരത് എക്സ്പ്രസിന്റെ മൂന്നാം തലമുറ, അതായത് വന്ദേ ഭാരത് 3.0 ട്രെയിനുകള്‍ സർവീസ് നടത്തുന്നുണ്ട്.അടുത്ത 18 മാസത്തിനുള്ളില്‍ വന്ദേ ഭാരത് 4.0 ട്രെയിൻ സർവീസുകള്‍ ആരംഭിച്ചേക്കും. “വന്ദേ ഭാരത് 4.0 അടുത്ത 18 മാസത്തിനുള്ളില്‍ സർവീസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നു.