Home Featured ജോലിസമയം 12 മണിക്കൂർ ആയി ഉയർത്തൽ ; ബെംഗളൂരുവിൽ ഐടി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്.

ജോലിസമയം 12 മണിക്കൂർ ആയി ഉയർത്തൽ ; ബെംഗളൂരുവിൽ ഐടി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്.

by admin

ബെംഗളൂരു : ജോലിസമയം 12 മണിക്കൂർവരെയായി ഉയർത്താനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരേ ബെംഗളൂരുവിൽ ഐടി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്. കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രധിഷേധമാരംഭിച്ചത്.ഗ്ലോബൽ ടെക്പാർക്കിൻ്റെ മുൻപിൽ നടന്ന പ്രതിഷേധസമരത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തു. പ്ലക്കാർഡുമേന്തിയാണ് പ്രവർത്തകർ അണിനിരന്നത്. വൈറ്റ് ഫീൽഡിലെ ഐടി സ്ഥാപനങ്ങളുടെ മുൻപിലും പ്രതിഷേധമുണ്ടായി.

സാധാരണ ജോലിസമയം പത്തുമണിക്കൂറും ഓവർടൈമുൾപ്പെടെ 12 മണിക്കൂറുമാക്കിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവരാനുള്ള നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടത്. നിലവിൽ സാധാരണ ജോലിസമയം ഒൻപതുമണിക്കൂറും ഓവർടൈം ഒരു മണിക്കൂറുമാണ്.

1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്റ് ആക്ട് ഭേദഗതിചെയ്ത‌ത്‌ ജോലിസമയം ഉയർത്താനാണ് തീരുമാനം. സംസ്ഥാനത്തെ ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങൾ ഈ നിയമത്തിന്റെ കീഴിലാണ്. ജീവനക്കാർ എതിർപ്പുന്നയച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ച നടത്തിയശേഷമേ നിയമം നടപ്പാക്കുകയൂള്ളൂവെന്ന് തൊഴിൽമന്ത്രി സന്തോഷ് ലാഡ് അറിയിച്ചിട്ടുണ്ട്.കർണാടകയിലെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴിൽസമയം 14 മണിക്കൂറാക്കാൻ കഴിഞ്ഞവർഷം നടത്തിയ നീക്കം ജീവനക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് സർക്കാർ ഒഴിവാക്കിയിരുന്നു.

വിവാഹേതര ബന്ധത്തിന് വാട്ട്‌സാപ് ചാറ്റുകള്‍ തെളിവായി സ്വീകരിക്കാം; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

വാട്ട്‌സാപ് ചാറ്റുകള്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ‘ആപ്പാ’യി ഭവിക്കാം. ദാമ്ബത്യ ബന്ധം നയിക്കുന്നവര്‍ അന്യ സ്ത്രീ – പുരുഷന്മാരുമായി നടത്തുന്ന ചാറ്റുകള്‍ വിവാഹേതര ബന്ധത്തിന്റെ തെളിവായി സ്വീകരിക്കാമെന്ന് മധ്യപ്രദേശ് ഹൈക്കോടതി.വിവാഹമോചന ഹര്‍ജിയിലാണ് കോടതിയുടെ ഈ നിരീക്ഷണം.ഭാര്യ അറിയാതെ അവരുടെ മൊബൈല്‍ ഫോണില്‍ പ്രത്യേക ആപ്പ് സ്ഥാപിച്ചാണ് ഭര്‍ത്താവ് വാട്ട് സാപ് ചാറ്റുകള്‍ ചോര്‍ത്തിയത്. ഭാര്യയുടെ ക്രൂരതയ്ക്കും വിവാഹേതര ബന്ധത്തിനും തെളിവായി സ്വകാര്യ ചാറ്റുകള്‍ ഭര്‍ത്താവിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി.

ഭര്‍ത്താവിന്റെ നടപടി സ്വകാര്യതയുടെ ലംഘനമാണെന്ന് ഭാര്യ വാദിച്ചെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.. നിയമ വിരുദ്ധമായ മാര്‍ഗത്തിലൂടെ ശേഖരിച്ച ചാറ്റുകള്‍ ഒരു കാരണവശാലും തെളിവായി അംഗീകരിക്കരുതെന്ന ഹര്‍ജിക്കാരിയുടെ ആവശ്യവും തള്ളി.2016ലാണ് ദമ്ബതികള്‍ വിവാഹിതരായത്. പിറ്റേ വര്‍ഷം അവര്‍ക്കൊരു പെണ്‍കുട്ടി പിറന്നു. 2018ല്‍ ഭര്‍ത്താവ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

വാട്ട്‌സാപ് ചാറ്റുകള്‍ തെളിവായി എടുത്ത് വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ തീരുമാനത്തിനെതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ വിവിധ വിധികള്‍ പ്രകാരം വാട്ട്‌സാപ് ചാറ്റുകള്‍ തെളിവായി അംഗീകരിക്കാമെന്നായിരുന്നു കുടുംബകോടതിയുടെ നിലപാട്..ഒരു വ്യക്തിയെ സംബന്ധിച്ച്‌ സ്വകാര്യത അയാളുടെ മൗലികാവകാശമാണെങ്കിലും അത് പരമമായ അവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബ കോടതികള്‍ക്ക് വാട്ട്‌സാപ് ചാറ്റുകള്‍ തെളിവായി സ്വീകരിക്കുന്നതിന് അധികാരം നല്‍കുന്ന സുപ്രധാന വിധിയാണ് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group