Home Featured യുദ്ധത്തെത്തുടർന്ന് കർണാടകത്തിൽ നിന്നുള്ള 120 പേർ ഇറാനിൽ കുടുങ്ങി

യുദ്ധത്തെത്തുടർന്ന് കർണാടകത്തിൽ നിന്നുള്ള 120 പേർ ഇറാനിൽ കുടുങ്ങി

by admin

ബെംഗളൂരു : കർണാടകത്തിൽ നിന്നുള്ള 120 പേർ യുദ്ധത്തെത്തുടർന്ന് ഇറാനിൽ കുടുങ്ങി. ഇവരിൽ പകുതിയിലേറെ പേരും വിദ്യാർഥികളാണ്. കൂടാതെ, വിനോദ സഞ്ചാരികളുമുണ്ട്. ഇവരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന് കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കർണാടകത്തിൽനിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി വീഡിയോ കോളിലൂടെ ഇറാനിലുള്ള കന്നഡിഗരുമായി സംസാരിച്ചു.തിരിച്ചെത്തിക്കാൻ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

മേഘാലയ ഹണിമൂണ്‍ കൊലക്കേസിലെ സഞ്ജയ് വര്‍മ മറ്റാരുമല്ല; കേസിലെ ദുരൂഹത ഒഴിഞ്ഞു

മേഘാലയയില്‍ ഹണിമൂണിനിടെ ഭർത്താവിനെ കൊന്ന കേസിലെ അവശേഷിച്ചിരുന്ന ദുരൂഹതയും ഇല്ലാതായി. കേസിലെ പ്രതിയായ സോനം രഘുവംശി സഞ്ജയ് വർമ എന്നയാളെ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന കണ്ടെത്തലാണ് പൊലീസിനെ കുഴക്കിയിരുന്നത്.എന്നാല്‍ ഈ ഫോണ്‍ നമ്ബർ സോനത്തിന്‍റെ കാമുകൻ രാജ് കുശ്വാഹയുടേതാണെന്ന് വ്യക്തമായി. സംശയം തോന്നാതിരിക്കാനാണ് സോനം രാജിന്‍റെ നമ്ബർ മറ്റൊരു പേരില്‍ സേവ് ചെയ്തിരുന്നത്.

വിവാഹത്തിനു മുൻപും ശേഷവുമായി 200 തവണയാണ് സോനം ഈ നമ്ബറില്‍ ബന്ധപ്പെട്ടിരുന്നത്. മാർച്ച്‌ 1 മുതല്‍ ഏപ്രില്‍ 8 വരെയുള്ള 39 ‌ദിവസങ്ങിലാണ് 200 കോളുകള്‍ ചെയ്തിരിക്കുന്നത്. ഓരോ കോളുകളും അര മണിക്കൂർ മുതല്‍ ഒരു മണിക്കൂർ വരെ നീണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു. സോനം അറസ്റ്റിലായതിനു പിന്നാലെയാണ് ഈ നമ്ബർ സ്വിച്ച്‌ ഓഫ് ആയത്.ഭർത്താവ് രാജാ രഘുവംശിയെ കൊല്ലുന്നതിനായി മൂന്നു ഗൂണ്ടകളെയാണ് സോനം വാടകയ്ക്കെടുത്തിരുന്നത്.

ഹണിമൂണിന് പോയ ദമ്ബതികളെ കാണാനില്ലെന്ന കേസിന്‍റെ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയത്. മേയ് 11നാണ് ഇരുവരും വിവാഹിതരായത്. രാജുമായുള്ള പ്രണയമാണ് ഭർത്താവിനെ കൊല്ലാൻ‌ കാരണമെന്ന് സോനം മൊഴി നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group