കോയമ്ബത്തൂരില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കാർ തടഞ്ഞ് നിർത്തി സ്വർണവും പണവും കവർന്നു.അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. കാറില്‍ നിന്നും 1.25 കിലോ സ്വർണവും 60,000 രൂപയുമാണ് കവർന്നത്. എട്ടിമട മാകാളിയമ്മൻ ക്ഷേത്രത്തിന് സമീപം വെച്ച് തൃശൂർ സ്വദേശിയുടെ കാറിന് മുന്നിലേക്ക് ലോറി കുറുകെയിട്ട് വാഹനം തടഞ്ഞ് കവർച്ചാ സംഘം കാറിലേക്ക് കയറുകയായിരുന്നു.
തുടർന്ന് കാറിലുണ്ടായിരുന്ന തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജയ്സൻ ജേക്കബ്, സഹായി വിഷ്ണു എന്നിവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ നിന്നും ഇറക്കി വിട്ട ശേഷം കാറുമായി കടന്നു കളഞ്ഞു. ചെന്നൈയില്‍ നിന്ന് കോയമ്ബത്തൂർ വഴി തിരിച്ച് പോകുന്നതിനിടെ രാവിലെ 8 മണിയോടെയാണ് കവർച്ച നടന്നത്.
അഹമ്മദാബാദ് വിമാനാപകടനം; വിമാനം നിലംപതിച്ച ഹോസ്റ്റല്‍ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങള്‍; ഒമ്ബത് പേര് ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍
അഹമ്മദാബാദില്‍ വിമാനം തകർന്ന് വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് നിന്ന് 21 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് സ്ഥിരീകരണം.ഇതില്‍ ഒമ്ബത് പേർ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവരാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 20 വിദ്യാർത്ഥികളില്‍ 12 പേരെ ഡിസ്ചാർജ് ചെയ്തു.സർദാർ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. ക്യാബിന് ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്.
വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാർത്ഥികളും അപകടത്തില്‍ മരിച്ചത് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്.അതേസമയം, സമയം അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടു നല്കാൻ വൈകുമെന്ന് വിവരം. 315 മൃതദേഹഭാഗങ്ങളാണ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ പൂർണ്ണമായി കത്തിയവും ഉള്‍പ്പെടും. തിരിച്ചറിയാനുള്ള പരിശോധനകള്‍ തുടരുകയാണ്. ചിലത് ഒരേ മൃതദേഹത്തിന്റെ ഭാഗങ്ങളാണോ എന്നും പരിശോധിക്കുന്നുണ്ട്.
ഇതുവരെ ആകെ എട്ട് മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ച മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ആദ്യ ഘട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമായിരിക്കും വിട്ടുനല്‍കുക. 72 മണിക്കൂറാണ് ഡിഎൻഎ ഫലം ലഭിക്കുന്നതിനായി പ്രതീക്ഷിക്കുന്നത്. ഡിഎൻഎ പരിശോധന തുടരുകയാണ്. ഇതുവരെ ശേഖരിച്ചത് 225 പേരുടെ ഡിഎൻഎ സാമ്ബിളുകളാണ് ശേഖരിച്ചിരിക്കുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് 36 അംഗ ഫോറന്‍സിക് വിദഗ്ധരുടെ സംഘത്തെയാണ് ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.