ബെംഗളൂരു : പശു നമുക്ക് പാൽതരുന്നുവെന്നതിന് നേർവിപരീതം സംഭവിച്ചത് ചിക്കമഗളൂരുവിലെ കൊട്ടിഗരയിലാണ്.ഇവിടെയുള്ള വിക്രത്തിൻ്റെ കടയിലേക്ക് ദിവസവും കൊണ്ടുവരുന്ന കവർപാലിൽ 10-20 ലിറ്റർ പാൽ മോഷണംപോകുന്നത് പതിവാകുകയായിരുന്നു.മോഷ്ടാവിനെ കണ്ടെത്താൻ വിക്രം നടത്തിയ അന്വേഷണം ചെന്നെത്തിയത് സമീപത്തുള്ള പശുവിൽ.
ദിവസവും പുലർച്ചെയെത്തി കവർപാൽ അകത്താക്കിയിരുന്നത് പശുവാണെന്ന് തെളിയുകയായിരുന്നു.പാൽ അടങ്ങുന്ന ട്രേ പുലർച്ചെ കടയുടെ മുന്നിൽ പാൽക്കാരൻ വെക്കുന്നതും പിന്നീട് വിക്രം കടതുറക്കാൻ എത്തുമ്പോൾ എടുത്തുകൊണ്ടു പോകുകയുമാണ് പതിവ്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി 20, 40 കവർ മോഷണം പോകുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പശുവാണെന്ന് വ്യക്തമായത്.
രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും; ഡി.എൻ.എ സാമ്ബിള്‍ നല്കാൻ സഹോദരൻ അഹ്മദാബാദിലേക്ക്
അഹ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് കുറങ്ങഴക്കാവ് കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആർ.നായരുടെ (39) മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും. ഡി.എൻ.എ പരിശോധനക്കുശേഷം രഞ്ജിതയുടേതാണെന്ന് ഉറപ്പാക്കിയശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. ഇതിനായി ഡി.എൻ.എ സാമ്ബിള്‍ നല്‍കാനായി രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷ് വെള്ളിയാഴ്ച രാത്രി അഹ്മദാബാദിലേക്ക് പുറപ്പെട്ടു. ബന്ധുവും ഒപ്പമുണ്ട്.കൊച്ചി വിമാനത്താവളത്തില്‍നിന്ന് രാത്രിയോടെ പുറപ്പെട്ട ഇവർ മുംബൈയിലെത്തിയശേഷം അടുത്ത വിമാനത്തിലാകും അഹ്മദാബാദിലേക്ക് പോകുക.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് യാത്രക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയത്. സാക്ഷ്യപത്രവും വിമാനടിക്കറ്റും വെള്ളിയാഴ്ച ഉച്ചയോടെ ഡെപ്യൂട്ടി കലക്ടർ കൊഞ്ഞോണ്‍ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.വേഗത്തില്‍ ഡി.എൻ.എ പരിശോധനക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഫലം ലഭിക്കാൻ 72 മണിക്കൂർവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തല്‍. മൃതദേഹം ലഭിക്കുംവരെ രതീഷ് അഹ്മദാബാദില്‍ തുടരും. വിദേശത്തായിരുന്ന മൂത്ത സഹോദരൻ രഞ്ജിത്തും നാട്ടിലെത്തിയിട്ടുണ്ട്.
വീട്ടില്‍ സംസ്കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. രഞ്ജിതയുടെ സ്വപ്നമായിരുന്ന നിർമാണം പുരോഗമിക്കുന്ന പുതിയ വീടിന്റെ മുറ്റത്ത് പന്തലും ഉയർന്നു. ഇത് നാടിന് വേദനയുമായി. പാലുകാച്ചലിനായി എത്തുമെന്ന് അമ്മക്കും മക്കള്‍ക്കും വാക്കുനല്കി മടങ്ങിയ രഞ്ജിത, നിശ്ചലമായി പുതിയ വീട്ടിലേക്ക് എത്തുന്നതിന്റെ വേദന ബന്ധുക്കള്‍ പങ്കുവെക്കുന്നുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജടക്കം മത രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശ്വാസവാക്കുകളുമായി വീട്ടിലെത്തി