സ്വന്തം അഭിപ്രായം പറയുന്നതില്‍ നിന്ന് നടൻ കമല്‍ ഹാസനെ തടയാൻ യാതൊന്നിനും കഴിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന.കന്നടഡയുമായി ബന്ധപ്പെട്ട ഭാഷാ തർക്കത്തില്‍ കുടുങ്ങിയിട്ടും ദക്ഷിണേന്ത്യയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി മക്കള്‍ നീതി മയ്യം മേധാവി രംഗത്തുവന്നു.അദ്ദേഹത്തിന്റെ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ റിലീസിനെയടക്കം ബാധിച്ച ഒരു വലിയ ഭാഷാ വിവാദം കെട്ടടങ്ങും മുമ്ബാണിത്. കേന്ദ്രത്തിന്റെ ത്രിഭാഷാ നയത്തില്‍ ‘ഞാൻ പഞ്ചാബിനൊപ്പവും കർണാടകക്കൊപ്പവും ആന്ധ്രക്കൊപ്പവും നില്ക്കുന്നു’വെന്ന് അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ‘അടിച്ചേല്‍പ്പിക്കരുത്.
അടിച്ചേല്‍പ്പിക്കാതെ നമ്മള് പഠിക്കും. കാരണം ഇത് ആത്യന്തികമായി വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലേക്കുള്ള ഏറ്റവും ചെറിയ വഴി കണ്ടെത്തി അത് നാം സ്വീകരിക്കണം. അതിന് തടസ്സങ്ങള്‍ സൃഷ്ടിക്കരുത്’ എന്നായിരുന്നു നടന്റെ വാക്കുകള്‍.തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ ദേശീയ വിദ്യാഭ്യാസ നയം പ്രകാരം കേന്ദ്രം അവതരിപ്പിച്ച ത്രിഭാഷാ നയത്തെ ഏറെക്കാലമായി എതിർക്കുന്നു. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഹിന്ദി അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പാർട്ടി ആവർത്തിച്ച് ആരോപിക്കുന്നു.
കന്നഡ തമിഴില്‍ നിന്നാണ് ജനിച്ചതെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറിന്റെ 65 വർഷത്തെ കരിയറിലെ 234-ാമത്തെ ചിത്രമായ ‘തഗ് ലൈഫ്’ ഈ ആഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. അദ്ദേഹം ക്ഷമാപണം നടത്താൻ വിസമ്മതിച്ചതിനാല്‍ ചിത്രം കർണാടകയില്‍ റിലീസ് ചെയ്തില്ല.’ഞാൻ ഏക് ദുജെ കെ ലിയേയിലെ നടനാണ്’ -1981ല്‍ പുറത്തിറങ്ങിയ ഒരു തമിഴ് ആണ്‍കുട്ടിയുടെ ഹിന്ദി സംസാരിക്കുന്ന അയല്‍ക്കാരിയുമായുള്ള പ്രണയത്തെ കുറിച്ചുള്ള തന്റെ ഹിറ്റ് ഹിന്ദി ചിത്രത്തെ പരാമർശിച്ചുകൊണ്ട് കമല്‍ ഹാസൻ പി.ടി.ഐയോട് പറഞ്ഞു.
ചെന്നൈയില്‍ നടന്ന ഒരു പ്രമോഷൻ പരിപാടിക്കിടെയുള്ള കമലിന്റെ കന്നഡ-തമിഴ് പരാമർശത്തിന് ക്ഷമാപണം നടത്തിയില്ലെങ്കില്‍ ‘തഗ് ലൈഫ്’ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെ.എഫ്.സി.സി) പറഞ്ഞിരുന്നു.1987ല്‍ പുറത്തിറങ്ങിയ ‘നായകൻ’ എന്ന ചിത്രത്തിന് ശേഷം മണിരത്നവുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ അദ്ദേഹത്തിന്റെ ബാനറായ രാജ്കമല് ഫിലിംസ് ഇന്റർനാഷണല്‍ കർണാടക ഹൈകോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്തു. ഈ പരാമർശത്തിനെതിരെ കോടതിയില്‍ നിന്നുള്ള വിമർശനത്തിനു പിന്നാലെ ‘തഗ് ലൈഫ്’ കർണാടകയില്‍ റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കളും പറഞ്ഞു.
ഒരു പ്രത്യേക ഭാഷ അടിച്ചേല്‍പ്പിക്കുന്നത് പഠന പ്രക്രിയയെ തടസ്സപ്പെടുത്തുകയേ ഉള്ളൂ എന്ന് ഊന്നിപ്പറഞ്ഞ 70കാരൻ, ‘ഞാൻ പഞ്ചാബിനൊപ്പമാണ്. ഞാൻ കർണാടകക്കൊപ്പമാണ്. ഞാൻ ആന്ധ്രക്കൊപ്പമാണ്. അടിച്ചേല്‍പ്പിക്കലിനെ എതിർക്കുന്ന സ്ഥലം ഇതു മാത്രമല്ല’ എന്ന് തമിഴ്നാടിനെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.’ഇംഗ്ലീഷ് ഭാഷ മതിയായതാണെന്ന് തോന്നുന്നു. നിങ്ങള്‍ക്ക് സ്പാനിഷ് അല്ലെങ്കില്‍ ചൈനീസ് ഭാഷയും ഉപയോഗിക്കാം. എന്നാല്‍, അതിലേക്കുള്ള ഏറ്റവും ചെറിയ വഴി നമുക്ക് 350 വർഷത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സാവധാനം എന്നാല്‍ സ്ഥിരതയോടെ ലഭിക്കുന്നു എന്നതാണ്.
അതിനാല്‍ പെട്ടെന്ന് അത് മാറ്റിസ്ഥാപിക്കുമ്ബോള് എല്ലാം വീണ്ടും തുടങ്ങണം. നിങ്ങള്‍ അനാവശ്യമായി ധാരാളം ആളുകളെ നിരക്ഷരരാക്കുന്നു. പ്രത്യേകിച്ച് തമിഴ്നാട്ടില്‍’ -കമല്‍ വ്യക്തമാക്കി.അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാഠി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തെലുങ്ക്, ഉറുദു, ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി എന്നിവ കൂടാതെ രാജ്യത്തെ 22 ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് തമിഴ്.