മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്ബത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ യുവതിയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.കോയമ്ബത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് ശനിയാഴ്ചയാണ് സംഭവം.മലയാളിയായ നവമി രതീഷ് ആണ് പിടിയിലായത്. പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
മുന്‍കൂട്ടി ലഭിച്ച വിവരമനുസരിച്ച് കാത്തുനിന്ന എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. ആറ് ചിപ്‌സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.ഓസ്‌ട്രേലിയയില്‍ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
സാങ്കേതിക തകരാര്‍; ഹെലികോപ്റ്റര്‍ അടിയന്തരമായി റോഡിലിറക്കി പൈലറ്റ്; ഞെരിഞ്ഞമര്‍ന്ന് വാഹനങ്ങള്‍: വീഡിയോ
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ദേശീയ പാതയില്‍ അടിയന്തര ലാൻഡിംഗ് നടത്തി സ്വകാര്യ ഹെലികോപ്റ്റർ. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപറ്റർ റോഡില്‍ ഇടിച്ചിറക്കിയത്.പൈലറ്റും യാത്രക്കാരും സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍.സിർസിയില്‍ നിന്ന് കേദാർനാഥ് ധാം ക്ഷേത്രത്തിലേക്ക് ഭക്തരെ കൊണ്ടുപോകുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ക്രെസ്റ്റല്‍ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് ഹെലികോപ്റ്റർ. അടിയന്തര ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററിന്റെ വാല്‍ ഭാഗം ഇടിച്ച് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ക്ക് കേടുപാടുപറ്റി.
സംഭവത്തിന്റ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്. ചാർ ധാം യാത്രാ സീസണില്‍ ഡെറാഡൂണ്‍, ഫാട്ട, ഗുപ്തകാശി എന്നിവിടങ്ങളിലെ ഹെലിപാഡുകളില്‍ നിന്നാണ് ഹെലികോപ്റ്ററുകള്‍ സർവീസ് നടത്തുന്നുണ്ട്.