Home Featured കമൽഹാസനെ പിന്തുണച്ച് ശിവ രാജ്കുമാർ; ത​ഗ് ലൈഫ് റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ,ഭാഷാ വിവാദം കത്തുന്നു

കമൽഹാസനെ പിന്തുണച്ച് ശിവ രാജ്കുമാർ; ത​ഗ് ലൈഫ് റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ,ഭാഷാ വിവാദം കത്തുന്നു

by admin

ബെംഗളൂരു: കന്നഡ ഭാഷയെ ഇകഴ്‌ത്തിക്കൊണ്ട് പരാമർശത്തിന്റെ പേരിൽ കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ റിലീസ് തടയാനുള്ള നീക്കവുമായി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. ഈ വിഷയത്തിൽ 24 മണിക്കൂറിനകം കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി. കന്നഡ അനുകൂല സംഘടനകളുടെയും രാഷ്‌ട്രീയപ്പാർട്ടികളുടെയും സമ്മർദത്തെത്തുടർന്നാണ് ചേംബർ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം പ്രകടനംനടത്തിയിരുന്നു.കമൽ പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ ‘തഗ് ലൈഫ്’ സിനിമ സംസ്ഥാനത്ത് നിരോധിക്കണമെന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്‌സിനോട് ഇവർ ആവശ്യപ്പെട്ടു.എന്നാൽ കന്നഡതാരം ശിവ രാജ്കുമാർ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. കമൽഹാസൻ കന്നഡയെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണെന്നും വിവാദങ്ങളെ നേരിടാൻ കമലിന് അറിയാമെന്നും ശിവ രാജ്കുമാർ പറഞ്ഞു.

തമിഴിൽനിന്നാണ് കന്നഡ പിറന്നതെന്ന വിവാദ പരാമർശം കമൽ നടത്തിയത് ചെന്നൈയിൽ നടന്ന ചടങ്ങിൽ ശിവ രാജ്കുമാറിന്റെ സാന്നിധ്യത്തിലാണ് . ശിവ രാജ്കുമാറുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു ഈ പരാമർശം.കർണാടക സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമൽ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

കന്നഡ ഭാഷയെ ഇകഴ്‌ത്തുന്ന പരാമർശം നടത്തിയ തമിഴ് നടൻ കമൽഹാസനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്ത് വന്നു.കന്നഡ ഭാഷയ്‌ക്ക് വളരെ നീണ്ട ചരിത്രമുണ്ട്. എന്നാൽ കമൽഹാസന് കന്നഡയുടെ ചരിത്രത്തെക്കുറിച്ച് വലിയ പിടിപാടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പറഞ്ഞു.സ്വന്തം മാതൃഭാഷയെ മഹത്വപ്പെടുത്താനുള്ള ശ്രമത്തിനിടെ കമൽഹാസൻ കന്നഡയെ “അനാദരിക്കുന്നു” എന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ചൊവ്വാഴ്ച ആരോപിച്ചിരുന്നു. നടൻ “കന്നഡിഗർക്ക് മുന്നിൽ നിരുപാധികം മാപ്പ് പറയണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടു.ഇതിനിടെയാണ് കമൽഹാസനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്ത് വന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group