Home Featured ബെംഗളൂരുവിൻ്റെ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര ബജറ്റ് : തുരങ്കപാത, മെട്രോ കം റോഡ് ഫ്ലൈ ഓവർ, റിങ് റോഡ്;നഗരത്തിന്റെ വമ്പൻ പ്രതീക്ഷകൾക്ക് തിരിച്ചടി?

ബെംഗളൂരുവിൻ്റെ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര ബജറ്റ് : തുരങ്കപാത, മെട്രോ കം റോഡ് ഫ്ലൈ ഓവർ, റിങ് റോഡ്;നഗരത്തിന്റെ വമ്പൻ പ്രതീക്ഷകൾക്ക് തിരിച്ചടി?

by admin

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിൻ്റെ പ്രതീക്ഷകൾ തകർത്ത് കേന്ദ്ര ബജറ്റ്. ബെംഗളൂരു നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ല. ബജറ്റിൽ കർണാടകയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും ഒന്നും നിറവേറ്റപ്പെട്ടില്ല. ഞങ്ങൾക്ക് ലഭിച്ചത് ‘ഖാലി ചോമ്പു’ (ഒഴിഞ്ഞ പാത്രം) ആണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു

ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ബജറ്റിൽ നിന്ന് സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിരവധി കത്തുകളും അപേക്ഷകളും നൽകിയിരുന്നുവെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു. കർണാടകയെ പ്രതിനിധീകരിക്കുന്ന ഒരു കേന്ദ്രമന്ത്രി പോലും സംസ്ഥാനത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. കർണാടകയെ അവഗണിച്ചത് എന്തുകൊണ്ടാണെന്ന് ബിജെപി, ജെഡി (എസ്) എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കണമെന്ന് സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.

ആന്ധ്രാ പ്രദേശ്, ബിഹാർ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളോടും ഇത്തവണത്തെ ബജറ്റ് അന്യായമായി പെരുമാറി. ബിജെപി സർക്കാർ അതിന്റെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കാത്ത സംസ്ഥാനങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ബെംഗളൂരു നഗരത്തിനായി 75,000 കോടി രൂപയുടെ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായമാണ് കർണാടക ബജറ്റിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. നഗരത്തിലെ തുരങ്ക പാതകൾ, പെരിഫറൽ റിങ് റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബജറ്റിൽ സാമ്പത്തിക സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ജനുവരി 23ന് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കർണാടകയെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് ഡികെ ശിവകുമാർ പ്രതികരിച്ചു.ഇത്രയും വലിയ അനീതി സംസ്ഥാനത്തിന് നേരിടേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നികുതി പിരിവിൽ കർണാടക രണ്ടാം സ്ഥാനത്താണ്. ഐടിയുടെ കാര്യത്തിലു സംസ്ഥാനം മുന്നിലാണ്. കേന്ദ്രത്തോട് നിരവധി അഭ്യർഥനകൾ നടത്തിയിട്ടും സാമ്പത്തിക സഹായം നൽകിയിട്ടില്ല. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്ന് കൂടുതൽ പ്രതീക്ഷകളുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കാര്യമായ പരിഗണന ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്ന് കർണാടക. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയും കെആർ പുര മുതൽ നയന്ദഹള്ളി ജങ്ഷൻ വരെയുമുള്ള തുരങ്കപാതയ്ക്ക് 40,000 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.ജെപി നഗർ മുതൽ ഹെബ്ബാൾ വരെയും, ഹൊഷള്ളി മുതൽ കടബാഗെരെ വരെയും 8,900 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെട്രോ-കം റോഡ് ഫ്ലൈ ഓവർ പദ്ധതിക്കും സഹായം പ്രതീക്ഷിച്ചിരുന്നു.

ബെംഗളൂരു നഗരത്തിലെ 17 പ്രധാന ഫ്ലൈ ഓവറുകളുടെ നിർമാണത്തിന് 12,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ പദ്ധതിക്കുള്ള സാമ്പത്തിക സഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പെരിഫറൽ റിങ് റോഡ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 27,000 കോടി രൂപയാണ്. എന്നാൽ ഈ പദ്ധതികളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ലെന്ന് കർണാടക സർക്കാർ ആരോപിച്ചു

1000 രൂപ ഫീസ് കുടിശ്ശികയായി; അഞ്ചുവയസുകാരനെ തടഞ്ഞുവെച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

1000 രൂപ ഫീസ് കുടിശ്ശിക അടക്കാൻ വൈകിയതിന് അഞ്ചുവയസുകാരനായ വിദ്യാർഥിയെ പിടിച്ചുവെച്ച പ്രിൻസിപ്പലിനും കോ-ഓർഡിനേറ്റർക്കുമെതിരെ കേസ്.കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് നവി മുംബൈയിലെ സ്വകാര്യ സ്കൂള്‍ അധികൃതർക്കെതിരെ പൊലീസ് കേസ്‍ രജിസ്റ്റർ ചെയ്തത്.ജനുവരി 28നാണ് സംഭവം. ഉച്ചക്ക് 12.30ന് മകനെ കൂട്ടാനായി സ്കൂളിലെത്തിയപ്പോള്‍ അച്ഛൻ മറ്റ് കുട്ടികള്‍ക്കിടയില്‍ മകനെ കണ്ടില്ല. ക്ലാസ് ടീച്ചറോട് സംസാരിച്ചപ്പോഴാണ് മാനേജ്മെന്റ് അധികൃതരോട് സംസാരിക്കാൻ നിർദേശിച്ചത്. ഫീസ് കുടിശ്ശിക ഉള്ളവരെ ഡേ കെയറില്‍ ഇരുത്തുകയാണ് തങ്ങളുടെ രീതിയെന്ന് പ്രിൻസിപ്പല്‍ അറിയിക്കുകയും ചെയ്തു.

തുടർന്ന് കുട്ടിയുടെ അച്ഛൻ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറായില്ല. അതോടെയാണ് പരാതി നല്‍കാൻ തീരുമാനിച്ചത്. ഫീസടക്കാത്തതിനാല്‍ 28ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.30 വരെ മകനെ ക്ലാസില്‍ കയറ്റാതെ ഡേ കെയറില്‍ ഇരുത്തുകയായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായും കുട്ടിയുടെ പിതാവ് അറിയിച്ചു. മറ്റൊരു വിദ്യാർഥിയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഉടൻ തന്നെ ആയിരം രൂപയടച്ച്‌ മകനുമായി മടങ്ങുകയായിരുന്നുവെന്നും പരാതിക്കാരൻ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group