ബെംഗളൂരു : കർണാടകത്തിൽ 500 മെഡിക്കൽ പി.ജി. (പോസ്റ്റ് ഗ്രാഡ്വേറ്റ്) സീറ്റുകൾ കൂടി അനുവദിച്ച് സംസ്ഥാനസർക്കാർ. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി. സീറ്റുകൾ 6310 ആയി. ഇതിൽ 2428 സീറ്റ് ഓൾ ഇന്ത്യ ക്വാട്ടയിലും 1822 സീറ്റ് സംസ്ഥാന ക്വാട്ടയിലും 1266 സീറ്റ് സ്വകാര്യ ക്വാട്ടയിലും ഉൾപ്പെടും. സീറ്റ് വർധിപ്പിക്കണമെന്ന മെഡിക്കൽ കോളേജുകൾ ഉയർത്തിയ ആവശ്യം കണക്കിലെടുത്ത് നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദേശാനുസരണമാണ് നടപടിയെടുത്തതെന്ന് മെഡിക്കൽ എജുക്കേഷൻ ഡയറക്‌ടർ ഡോ. ബി.എൽ. സുജാതാ റാത്തോഡ് പറഞ്ഞു.
ഇതോടൊപ്പം ഫീസ് 10 ശതമാനം വർധിപ്പിച്ചു. മെഡിക്കൽ ബിരുദ സീറ്റുകളുടെ ഫീസ് 10 ശതമാനം വർധിപ്പിക്കാൻ നേരത്തേ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു.ഇതുപ്രകാരം പി.ജി.ക്ക് സർക്കാർ ക്വാട്ടയിലെ ഫീസ് 6,98,280-ൽനിന്ന് 7,68,108 രൂപയായും സ്വകാര്യ ക്വാട്ടയിലെ ഫീസ് 12,48,176-ൽനിന്ന് 13,72,997 രൂപയായും വർധിക്കും. പി.ജി. സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള കൗൺസലിങ് തിങ്കളാഴ്‌ച ആരംഭിക്കും.
ബൈക്കിലെത്തി സൂപ്പര്‍ ഗ്ലൂ വലിച്ചെറിഞ്ഞു; മോമോസ് വില്പനക്കാരന് ഗുരുതര പരിക്ക്, കണ്ണുകളും ചുണ്ടും ഒട്ടിപ്പിടിച്ചു
അജ്ഞാതരുടെ സൂപ്പർ ഗ്ലൂ ആക്രമണത്തില്‍ മോമോസ് വില്പനക്കാരന് പരിക്ക്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘം സൂപ്പർ ഗ്ലൂ എറിയുകയായിരുന്നു. ആക്രമണത്തില്‍ മോമോസ് വില്പനക്കാരനായ സൊഹൈലിന് പൊള്ളലേല്‍ക്കുകയും കണ്ണുകളും ചുണ്ടും ഒട്ടിപിടിക്കുകയും ചെയ്തു. ഗ്വാളിയോറിലെ മോത്തിജീല്‍ ഏരിയയിലെ കടയിലാണ് സംഭവം. ഇയാള്‍ ഭാര്യ ഷബ്നവുമൊത്താണ് മോമോസ് സ്റ്റാള്‍ നടത്തിയിരുന്നത്.കഴിഞ്ഞ ദിവസം വൈകീട്ട് സൊഹൈല്‍ തന്റെ സ്റ്റാളില്‍ ജോലി ചെയ്യുന്നതിനിടെ മുഖം മറച്ച രണ്ട് പേർ ബൈക്കില്‍ എത്തി.
യാതൊരു പ്രകോപനവും കൂടാതെ ഇവർ സൊഹൈലിന്റെ മുഖത്തേക്ക് ഒരു കുപ്പി ‘ഫെവിക്വിക്ക്’ പശ എറിയുകയായിരുന്നു. ഭാര്യ ശബ്‌നം സഹായത്തിനായി നിലവിളിച്ചെങ്കിലും അക്രമികള്‍ ബൈക്കില്‍ കയറി കടന്നുകളഞ്ഞു. തുടർന്ന് സമീപവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. സൊഹൈല്‍ നിലവില്‍ സമീപത്തുള്ള സർക്കാർ ആശുപത്രിയിലെ തീവ്ര പ്രചാരണ വിഭാഗത്തില്‍ ചികിത്സയിലാണ്.പശ വീണ് പൊള്ളലേറ്റ സൊഹൈലിന്റെ കണ്ണുകളും ചുണ്ടുകളും പൂർണമായും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.
സൂപ്പർ ഗ്ലൂവില്‍ അടങ്ങിയിരിക്കുന്ന സയനോഅക്രിലേറ്റ് എന്നറിയപ്പെടുന്ന രാസവസ്തു മറ്റ് വസ്തുക്കളുമായി സമ്ബർക്കം പുലർത്തുമ്ബോള്‍ എക്സോതെർമിക് പ്രതികരണം ഉണ്ടാകുന്നു. അതിനാല്‍ സൂപ്പർ ഗ്ലൂ ഒരു വ്യക്തിയുടെ ചർമ്മത്തില്‍ വളരെ പെട്ടന്ന് പൊള്ളലേല്‍പ്പിക്കും. അക്രമികളെ കണ്ടെത്താൻ സൊഹൈലിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.