കൊവിഡ് രോഗികള്‍ മിക്കവാറും പേര് വീട്ടില്‍ തന്നെയാണ് ഇപ്പോഴുള്ളത്. ആശുപത്രികളില്‍ സൗകര്യക്കുറവ് തന്നെയാണ് കാരണം. പ്രത്യേകിച്ചും നിസാര ലക്ഷണങ്ങളെങ്കില്‍. കൊറോണ ബാധിച്ച് വീട്ടില്‍ തന്നെ കഴിയുന്നവര്‍ പലപ്പോഴും കണ്ണില്‍ കാണുന്ന ഒറ്റമൂലികള്‍ പരീക്ഷിയ്ക്കാറുണ്ട്. എന്നാല്‍ കൃത്യമായ കാര്യങ്ങള്‍ പിന്തുടര്ന്നില്ലെങ്കില് ദോഷമാണ് വരിക.

കൊവിഡ് രോഗത്തിന് ചെയ്യുന്ന ചികിത്സാവിധികളില്‍ പ്രമുഖമാണ് ഗാള്ഗിള് ചെയ്യുക അതായത് വെള്ളം കവിള് കൊള്ളുക, ആവി പിടിയ്ക്കുക എന്നിവ. ഇതു തീര്‍ച്ചയായും നല്ലതു തന്നെയാണ്. എന്നാല്‍ ഇതു ചെയ്യുമ്പോഴും ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ പലതാണ്.
ഗാര്‍ഗിള്‍ ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പിട്ട് ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്. ഇതു കൊണ്ട് വൈറസ് നശിക്കാനൊന്നും പോകുന്നില്ല. എന്നാല്‍ ഇതു കാരണം തൊണ്ടയില്‍ ഉണ്ടാകുന്ന അസ്വസ്ഥത മാറാന്‍ നല്ലതാണ്. 250 എംഎല് വെള്ളത്തില്‍ കാല്, അര ടീസ്പൂണ്‍ ഉപ്പിട്ട് ഉപയോഗിയ്ക്കാം. ഇത് ചെറുചൂടാകണം. കൂടുതല്‍ ചൂടുള്ള വെള്ളം തൊണ്ടയില്‍ പൊള്ളലുണ്ടാക്കാന്‍ മാത്രമാണ് ഗുണകരമാകുക.
ഇതിനാല്‍ തന്നെ ചെറുചൂടുള്ള വെള്ളം ഗാള്ഗിള് ചെയ്യുാം. ഇത് ചെവിയിലുണ്ടാകാന് ഇടയുള്ള അണുബാധയ്ക്കും പരിഹാരമാണ്. ചിലര്‍ വളരെ ശക്തിയായി ഗാര്‍ഗിള്‍ ചെയ്യാറുണ്ട്. ഉറക്കെ ശബ്ദമെല്ലാമുണ്ടാക്കി തൊണ്ടയ്ക്ക ഏറെ സ്ട്രെസ് കൊടുത്ത്. ഇത് തൊണ്ടയ്ക്കുള്ളില്‍ മുറിവുണ്ടാകാനേ ഇടയാക്കൂ.
ഇതിനാല്‍ തന്നെ കൂടുതല്‍ ഇന്ഫെക്ഷനുകള്ക്കേ ഇടയാക്കൂ. ചിലര്‍ക്ക് ഉപ്പിട്ട് ഗാര്‍ഗിള്‍ ചെയ്താല്‍ കൂടുതല്‍ വേദനയുണ്ടാക്കും. ഇത്തരക്കാര്‍ ഒരു ചെറിയ കഷ്ണം ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്. തൊണ്ടയില്‍ വേദനയും ചുമയുമുണ്ടെങ്കില്‍ ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇഞ്ചിയിട്ട ജിഞ്ചര്‍ ടീ നല്ലതാണ്. ഇഞ്ചിയിട്ട വെള്ളത്തേക്കാള്‍ ഇഞ്ചിച്ചായ ആണ് നല്ലത്. ഇത് തൊണ്ടയുടെ അടിത്തട്ടില്‍ വരെ എത്താന്‍ സാധിയ്ക്കും. ചിലര്‍ മഞ്ഞള്‍, കുരുമുളക് എന്നിവയിട്ടു ഗാര്‍ഗിള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇതു കൊണ്ട് കാര്യമില്ല. ആവി പിടിയ്ക്കുന്നതും നല്ലതാണ്. ഉപ്പോ മഞ്ഞളോ ഉപയോഗിച്ചും ആവി പിടിയ്ക്കാം. ഇത് മൂക്കിനകത്തുണ്ടാകുന്ന ഇന്‍ഫെക്ഷനുകള്‍ക്ക് പരിഹാരമാകും.
അതല്ലാതെ ആവി പിടിയ്ക്കുന്നതു കൊണ്ടു മാത്രം കൊറോണ നശിക്കില്ല. 250എല്‍ വെള്ളത്തില്‍ കാല് ടീസ്പൂണ്‍ ഉപ്പോ മഞ്ഞളോ ഇട്ട് ആവി പിടിയ്ക്കാം. പലരും വിപണിയില്‍ കിട്ടുന്ന വേപോറബുകള് ഇട്ട് ആവി പിടിയ്ക്കാറുണ്ട്. എന്നാല്‍ ഇത് മൂക്കിനകത്ത് ഒരു തണുത്ത സുഖം ലഭിയ്ക്കുമെന്നതല്ലാതെ ഇത് മൂക്കിനകത്തുളള കഫം അവിടെത്തന്നെ ഇരിയ്ക്കാന്‍ ഇടയാക്കും. ഇതിനാല്‍ കൊറോണയുള്ളവര് വേപോറബ് ഉപയോഗിച്ച് ആവി പിടിക്കരുത്. ഇതു പോലെ 5 വയസിന് താഴെയുളള കുട്ടികളെ ആവി പിടിപ്പിയ്ക്കരുത്. ഇവര്‍ക്ക് ചൂടുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞ് മുഖത്തൊപ്പിയാല് മതിയാകും. അതല്ലെങ്കില്‍ മുറിയില്‍ വാതിലും ജനലും അടച്ചിട്ട് ആവി യന്ത്രം ഓണാക്കി വയ്ക്കുക. ഇത് അല്പം വിസ്താരം കുറഞ്ഞ മുറിയെങ്കില്‍ കൂടുതല്‍ നല്ലത്.
കർണാടകയിൽ മെയ് 12 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കുന്നു – യെദ്യൂരപ്പ
ആവി അന്തരീക്ഷത്തില്‍ തങ്ങി നിന്ന് ഗുണം ചെയ്യും. കുട്ടികള്‍ ഉറങ്ങുമ്പോള്‍ സമീപത്തായി സ്റ്റീമര്‍ ഓണാക്കി വച്ചാലും മതിയാകും. ഇതു പോലെ തന്നെ ആവി പിടിയ്ക്കുമ്പോള്‍ സുരക്ഷിതമായ അകലം സൂക്ഷിയ്ക്കുക. പ്രത്യേകിച്ചും ഉപ്പിട്ട് ആവി പിടിയ്ക്കുമ്പോള്‍. 25 സെന്റീമീറ്റര്‍ അകലമെങ്കിലും സൂക്ഷിയ്ക്കാം. അതല്ലെങ്കില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയേറെയാണ്. അതല്ലെങ്കില്‍ പാത്രം ചരിഞ്ഞു വീണോ മറ്റോ പൊള്ളലേല്‍ക്കാനും സാധ്യത കൂടുതലാണ്. ആവി പിടിയ്ക്കുമ്പോള്‍ ശക്തിയായി മൂക്കു ചീറ്റരുത്. ഇതു പോലെ ഒരു മൂക്ക് അടച്ചു വച്ച് ചീറ്റുമ്പോള്‍ ഇളകി വരുന്ന കഫം ആ വശത്തേയ്ക്കുള്ള ചെവിയിലേയ്ക്ക് തള്ളിക്കയറാന്‍ സാധ്യതയുണ്ട്. ഇതിലൂടെ സെക്കന്ററി ഇന്‍ഫെക്ഷനുകള്‍ക്ക് സാധ്യത ഏറെയാണ്. വേപറൈസര്‍ ഉപയോഗിയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് ഉരുകി ദോഷം വരുത്തില്ലേയെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് ദോഷം വരുത്താത്ത, ഉരുകാത്ത പ്ലാസ്റ്റിക്കാണ്. ഇതു പോലെ മഞ്ഞളും ഉപ്പുമിട്ട് ആവി പിടിയ്ക്കുമ്പോള്‍ വേപ്പറൈസറിനേക്കാള് പുട്ടുകുടം പോലുള്ള പാത്രങ്ങള്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
- കേരളത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
- കണ്ണൂർ ചാല ബൈപാസിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ആളുകളെ ഒഴിപ്പിക്കുന്നു
- കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ കിടക്ക ബുക്ക് ചെയ്തു പണം തട്ടുന്ന സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍
- ചികിത്സയിലുള്ളത് മൂന്നുലക്ഷത്തിൽപ്പരം രോഗികൾ; ഭീതിയുടെ മുൾമുനയിൽ ബെംഗളൂരു
- ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്
- അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്‍ബന്ധമാവുന്നത് രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
- “കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
- കർഫ്യു ഫലം ചെയ്തില്ല ; കര്‍ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർ