ബെംഗളൂരു: രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ രോഗവ്യാപനം ഉയരത്തിലേക്ക്. മൂന്നുലക്ഷത്തിൽപ്പരം രോഗികളാണ് ഇപ്പോൾ നഗ രത്തിൽ ചികിത്സയിൽ കഴിയുന്നത്.

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് അമ്പതിനായിരത്തിനു മുകളിൽ കോവിഡ് കേസുകൾ
ചൊവ്വാഴ്ചയാണ് സജീവ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടത്. ആരോഗ്യവകുപ്പിന്റെ ബുള്ളറ്റിൻ പ്രകാരം ചൊവ്വാഴ്ച വൈകുന്നേരം വരെ 3,01,712 പേരാണ് ബെംഗളൂരു അർബൻ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ജനങ്ങൾ തിങ്ങിനിറഞ്ഞു കഴിയുന്ന നഗരത്തിൽ ഇത്രയധികം രോഗികളുള്ളത് കടുത്ത ഭീതിയുയർത്തുന്നു.
മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ; മുഖ്യമന്ത്രിയുടെ ഓഫീസ്
സംസ്ഥാനത്ത് മൊത്തം ചികിത്സയിലുള്ള രോഗികൾ 4.64 ലക്ഷം പേരാണ്. ഇതിൽ മൂന്നു ലക്ഷവും ബെംഗളൂരുവിലാണെന്നതാണ് കടുത്ത ആശങ്കയുണർത്തുന്നത്.
- ബംഗളൂരുവില്‍ പരിശോധിക്കുന്ന രണ്ടിലൊരാൾക്കു കോവിഡ് പോസിറ്റീവ് ; നിലവിലെ ശതമാനം ആശങ്കപ്പെടുത്തുന്നത്
- അന്തർ സംസ്ഥാന യാത്രക്കാർക്ക് ആർ ടി പി സി ആർ നിര്‍ബന്ധമാവുന്നത് രോഗ ലക്ഷണമുണ്ടെങ്കിൽ മാത്രം ;പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി
- “കൊവിഡ് വ്യാപകമാവുന്നതിനിടെ ആശുപത്രി കിടക്കകള്‍ പണം വാങ്ങി വിതരണം”-ബെംഗളൂരു എംപി തേജസ്വി സൂര്യ; 2 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
- കർഫ്യു ഫലം ചെയ്തില്ല ; കര്‍ണാടക മെയ് 12 നു ശേഷം പൂർണ ലോക്ക്ഡൗണിലേക്കെന്നു റിപ്പോർട്ട്