കര്‍ണാടകയിലെ ഭട്ട്കല്‍ മുസ്ലീം പള്ളിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എം പി ആനന്ദ്കുമാര്‍ ഹെഗ്‌ഡെ. ബാബറി മസ്ജിദിന്റെ അതേ വിധി ഭട്കല്‍ പള്ളിയ്ക്കുമുണ്ടാകുമെന്നായിരുന്നു ബിജെപി എംപിയുടെ പരാമര്‍ശം. ഇത് ഗ്യാരണ്ടിയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്നും അത് ഹിന്ദു സമൂഹം ഒന്നായെടുത്ത തീരുമാനമാണെന്നും ആനന്ദ്കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി നൂറ്റാണ്ടുകളായി ഹിന്ദുക്കളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അവര്‍ ഹിന്ദു വിരുദ്ധരും സനാതനധര്‍മത്തിനെതിരുമാണെന്ന് ആനന്ദ്കുമാര്‍ പറയുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാളും തന്നെ തങ്ങളുടെ യഥാര്‍ത്ഥ എതിരാളിയാണെന്ന് ആനന്ദ്കുമാര്‍ പ്രഖ്യാപിച്ചു.
ഇൻഡിഗോ വിമാനം വൈകി; പിന്നാലെ പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരൻ
ന്യൂഡല്‍ഹി: ഇൻഡിഗോ വിമാനത്തില്‍ പൈലറ്റിനെ മര്‍ദിച്ച് യാത്രക്കാരൻ. വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നല്‍കുന്നതിനിടെയാണ് മര്‍ദനം. സഹില്‍ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തില്‍ ഇൻഡിഗോ പരാതി നല്‍കി.
യാത്രക്കാര്ൻ പൈലറ്റിനെ മര്‍ദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡല്‍ഹിയില്‍നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം (6ഇ-2175) മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഞായറാഴ്ച മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40നു പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്.
വിമാനം വൈകിയതിനെ തുടര്‍ന്ന് പുതുതായി ഡ്യൂട്ടിക്ക് കയറി പൈലറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ മഞ്ഞ ഹൂഡി ധരിച്ച ഒരാള്‍ പെട്ടെന്ന് ഓടിവന്ന് പൈലറ്റിനെ ഇടിക്കുന്നത് വിഡിയോയില്‍ കാണാം.യാത്രക്കാരില്‍ ഒരാള്‍ പൈവറ്റിനെ മര്‍ദിച്ച യാത്രക്കാരനെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവം നടന്നയുടൻ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കി അധികൃതര്‍ക്ക് കൈമാറി.
ഞായറാഴ്ച കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടിരുന്നു. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ 100 വിമാനങ്ങള്‍ വൈകുകയുെ ചെയ്തിരുന്നു. ഏതാനും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകള്‍ വൈകിയാണു പുറപ്പെട്ടത്.ഇൻഡിഗോയുടെയും മറ്റു ചില വിമാനങ്ങളും വൈകിയിരുന്നു.