ബെംഗളൂരു: കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനം. 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്യുവികളാണ് വാങ്ങുന്നത്. 33 മന്ത്രിമാർക്കും പുതിയ കാർ വാങ്ങും. ഇതിനായി 9.9 കോടി രൂപ വകയിരുത്തി. ടെൻഡറില്ലാതെ, കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) ആക്ട് പ്രകാരം നേരിട്ടാണ് കാറുകൾ വാങ്ങുന്നത്. അതേസമയം, മുഴുവൻ മന്ത്രിമാർക്കും പുതിയ കാർ വാങ്ങുന്നതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ടോപ്പ് ട്രിമ്മിന്റെ ഓൺറോഡ് വില ഏകദേശം 39 ലക്ഷം രൂപയോളം വരും. എസ്യുവികൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്തെത്തി.
കാറുകൾ വാങ്ങുന്നതിൽ എന്താണ് കുഴപ്പമെന്ന് ശിവകുമാർ ചോദിച്ചു. മന്ത്രിമാർക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ അവരുടെ സുരക്ഷ പ്രധാനമാണ്. കർണാടകയിൽ മന്ത്രിമാർക്ക് ചാർട്ടേഡ് ഫ്ലൈറ്റുകളും ഹെലികോപ്റ്ററുകളും ഇല്ല. ഞാൻ ഒരു സാധാരണ യാത്രാവിമാനത്തിലാണ് വന്നിറങ്ങിയതെന്നും ശിവകുമാർ പറഞ്ഞു. ഗൃഹ ലക്ഷ്മി പദ്ധതി ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മന്ത്രിമാർക്ക് കാർ വാങ്ങാൻ അനുമതി നൽകിയത്. വികസന പ്രവർത്തനങ്ങൾക്ക പണമില്ലാതെ കാർ വാങ്ങുന്നതിനെയാണ് വിമർശിക്കുന്നതെന്ന് ബിജെപി പറഞ്ഞു.കോൺഗ്രസ് വാഗ്ദാനങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് പണമില്ല.
കാറുകൾക്ക് എവിടെയാണ് പണമെന്നും ബിജെപി എംഎൽഎ സി നാരായണസ്വാമി പറഞ്ഞു. 2013ൽ മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാനായി കോൺഗ്രസ് സർക്കാർ 5 കോടി രൂപ അനുവദിച്ചിരുന്നു.
ജയിലറിന് തിരിച്ചടി;പ്രിന്റ് പുറത്ത്
ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം സ്വാതന്ത്ര്യദിന വാരാന്ത്യത്തിലാണ് തിയറ്ററുകളിലെത്തിയത്.ബീസ്റ്റ് എന്ന പരാജയചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാലും രജനികാന്തിന്റെ കഴിഞ്ഞ ഏതാനും ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ ആയതിനാല്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയാണ് ചിത്രം എത്തിയത്.മോഹന്‍ലാല്‍, ശിവ രാജ്കുമാര്, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങള് ആയിരുന്നു ആ സാധ്യതയ്ക്കുള്ള ഒരു കാരണം.
ചിത്രം വര്‍ക്ക് ആയതിനെത്തുടര്‍ന്ന് വമ്ബന്‍ വിജയത്തിലേക്ക് പോവുന്ന കാഴ്ചയാണ് റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലെയെല്ലാം ബോക്സ് ഓഫീസുകളില്‍ പിന്നീട് ദൃശ്യമായത്. 500 കോടിയിലേറെ കളക്ഷനും 200 കോടിക്ക് അടുത്ത് പ്രൊഫിറ്റും ചിത്രം ഉണ്ടാക്കിയെന്നാണ് വിവരം.ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് 25-ാം തീയതി പുറത്തുവിട്ടത് അനുസരിച്ച് 525 കോടിയിലേറെയാണ്. കേരളത്തിലും വന്‍ കളക്ഷനാണ് ജയിലര്‍ നേടിയത്. രജനികാന്തിന് കേരളത്തില്‍ പണ്ടുമുതല്ക്കേ ആരാധകര്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്റെ മാത്യു എന്ന അതിഥിവേഷം വന്‍ വിജയമായി.
ഓണം റിലീസുകള്‍ക്കിടയിലും ചിത്രം മികച്ച കളക്ഷന്‍ നേടി.അതേ സമയം ചിത്രത്തിന് വന്‍ തിരിച്ചടിയാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ ഒടിടി റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് പ്രിന്റ് ചോര്‍ന്നിരിക്കുകയാണ്. ഇത് ഇപ്പോള്‍ തീയറ്ററില്‍ ഓടുന്ന ചിത്രത്തിന് വന്‍ തിരിച്ചടിയാകും. ചിത്രത്തിന്റെ ഒടിടി റിലീസിനെയും ഇത് ബാധിക്കും. സെപ്തംബര്‍ ആദ്യ വാരത്തില്‍ സണ്‍ നെക്സ്റ്റിലൂടെയും നെറ്റ്ഫ്ലിക്സിലൂടെയും ചിത്രം എത്താനിരിക്കെയാണ് എച്ച്ഡി പ്രിന്റ് പുറത്തായത്. ഇതോടെ വന്‍ തുക മുടക്കിയ നെറ്റ്ഫ്ലിക്സിനും വലിയ തിരിച്ചടിയാണ്.പ്രധാനമായും ടെലഗ്രാം വഴിയാണ് ജയിലര്‍ എച്ച്ഡി പ്രിന്റ് പ്രചരിക്കുന്നത് എന്നാണ് വിവരം. സണ്‍ പിക്ചേര്‍സാണ് ജയിലറിന്റെ നിര്‍മ്മാതാക്കള്‍.