കേരള ബജറ്റില്‍ പെട്രോളിനും ഡീസലിനും 2 രൂപ വര്‍ധിപ്പിച്ചരുന്നു. സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്.എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധനവില കേരളത്തേക്കാള്‍ കുറവാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകളാണ് മലയാളി വാഹനങ്ങളെ ബോര്‍ഡറുകളില്‍ സ്വാഗതം ചെയ്യുന്നത്.ഇത്തരത്തിലുള്ള ഒരു ഫ്ലക്സ് ബോര്‍ഡാണ് ഇപ്പോള്‍ വീണ്ടുംം സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്.
കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.വെല്‍ക്കം ടു കര്‍ണാടക’ എന്നെഴുതിയ ഇന്ത്യന്‍ ഓയില്‍ പമ്ബിന്റെ ബോര്‍ഡാണ് വൈറലായ ചിത്രം. അക്ഷരപ്പിശകുകള്‍ നിറഞ്ഞ മലയാളത്തിലും കന്നഡ, ഇംഗ്ലീഷ് എന്നീ ഭഷകളിലാണ് ഫ്ലക്സ് ബോര്‍ഡ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.60 രൂപയാണ് നിരക്ക് വരുന്നത്. കേരളത്തില്‍ 95.52 രൂപയാണ് ഡീസലിന്റെ വില.
എന്നാല്‍ കര്ണാടകയിലെത്തുമ്ബോള് പെട്രോളിന് 102 രൂപയും ഡീസലിന് 87.36 രൂപയുമാണ് നിരക്ക്. നേരത്തെ കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഡീസലിന് ഏഴു രൂപ കുറവായതിനാല്‍ കര്‍ണാടകയില്‍ നിന്ന് തന്നെ ഡീസലടിക്കാന്‍ കെഎസ്ആര്‍ടിസി മനേജ്മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.
പുതുക്കിയ വെള്ളക്കരം പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി.. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ബാധകമല്ല
സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 10 രൂപ വർധന വരും. എന്നാൽ ദാരിദ്ര്യരേഖക്ക് താഴെ വരുന്നവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു കിലോ ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്.
പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 14.40 മുതൽ 22 രൂപ വരെയാണ്.2021 നവംബറിലാണ് ജല അതോറിറ്റി നിരക്ക് വർധന നിർദേശം സമർപ്പിച്ചത്. കഴിഞ്ഞ ഇടതുമുന്നണി യോഗം വർധനക്ക് അനുമതി നൽകി. രണ്ട് വർഷം മുമ്പ് പ്രതിവർഷം അഞ്ചു ശതമാനം വീതം വെള്ളക്കരം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിരക്ക് വർധന.
ഒരു കിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാൻ 23 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.