Home Featured മതപരിവര്‍ത്തന നിരോധന നിയമം ക്രിസ്ത്യാനികള്‍ക്കുനേരെ പ്രയോഗിച്ച്‌ കര്‍ണാടക പൊലീസ്

മതപരിവര്‍ത്തന നിരോധന നിയമം ക്രിസ്ത്യാനികള്‍ക്കുനേരെ പ്രയോഗിച്ച്‌ കര്‍ണാടക പൊലീസ്

by കൊസ്‌തേപ്പ്

ബംഗളൂരു: കര്‍ണാടകയില്‍ ഈയടുത്ത് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കുനേരെ പ്രയോഗിച്ച്‌ പൊലീസ്.

അടുത്തിടെ ലഘുലേഖ വിതരണം ചെയ്ത സംഭവങ്ങളില്‍പോലും നിയമത്തിലെ കടുത്ത വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മാണ്ഡ്യ താലൂക്കിലെ കെ.എം ദൊഡ്ഡിയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തെ ഭാരതി കോളജ് പരിസരത്ത് ലഘുലേഖകള്‍ വിതരണം ചെയ്ത അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തെന്ന് ആരോപിച്ച്‌ ഇവരെ ഒരു സംഘം തടഞ്ഞുവെക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ലഘുലേഖകള്‍ വിതരണം ചെയ്തവര്‍ ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലാണ്. സെപ്റ്റംബര്‍ 30നാണ് സംസ്ഥാനത്ത് മതംമാറ്റ നിരോധന നിയമം പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച്‌ ആദ്യം അറസ്റ്റിലായത് യശ്വന്ത്പുര്‍ ബി.കെ നഗര്‍ സ്വദേശിയായ സെയ്ദ് മോയിന്‍ (24) ആയിരുന്നു. തന്‍റെ മകളെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് മതംമാറ്റിയെന്ന 19കാരിയുടെ മാതാവിന്റെ പരാതിയിലായിരുന്നു ഇത്.

നിയമം ക്രിസ്ത്യാനികള്‍ക്കു നേരെയാണ് പ്രയോഗിക്കുകയെന്നും മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നുമാണ് ബംഗളൂരു ആര്‍ച് ബിഷപ് പീറ്റര്‍ മച്ചോഡോ പറയുന്നത്. ചര്‍ച്ചിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയാണ് ലക്ഷ്യംവെക്കുന്നതെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നു.

സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനസംഖ്യ 11.43 ലക്ഷം (1.87 ശതമാനം) ആണ്. ഏതു തരത്തിലുള്ള മതംമാറ്റവും കുറ്റകൃത്യമാവുന്ന തരത്തിലുള്ള വ്യവസ്ഥകളുള്ള നിയമപ്രകാരം മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും ലഭിക്കും. നിയമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

അച്ഛന്‍ എഴുത്ത് തുടങ്ങി’; ‘ആര്‍ആര്‍ആര്‍ 2’ അണിയറയില്‍ ഒരുങ്ങുന്നുവെന്ന് രാജമൗലി

തെന്നിന്ത്യന്‍ സിനിമയുടെ വിപണിമൂല്യം ഇന്ത്യന്‍ സിനിമാലോകത്തെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ബാഹുബലിയെങ്കില്‍ ആര്‍ആര്‍ആര്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ആഗോള പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാവും എന്നതിന്‍റെ തെളിവായി. രണ്ടിന്‍റെയും സംവിധായകന്‍ ഇന്ത്യന്‍ സിനിമയുടെ സമീപകാലചരിത്രം സ്വന്തം പേരില്‍ കുറിച്ച സംവിധായകന്‍ എസ് എസ് രാജമൗലി. രാജമൗലിയെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു ആഗോള സിനിമാപ്രേമികള്‍ക്കിയില്‍ ആര്‍ആര്‍ആര്‍ നേടിയ സ്വീകാര്യത. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ പാശ്ചാത്യ സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീണ്ട 14 വാരങ്ങളിലാണ് ഇടംപിടിച്ചത്. ഇപ്പോഴിതാ ആര്‍ആര്‍ആര്‍, രാജമൗലി ആരാധകരെ ആവശഭരിതരാക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തുകയാണ്. ചിത്രത്തിന് സംഭവിക്കാന്‍ ഇടയുള്ള ഒരു സീക്വലിനെക്കുറിച്ചുള്ളതാണ് അത്. സംവിധായകന്‍ എസ് എസ് രാജമൗലി തന്നെയാണ് അക്കാര്യം അറിയിച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിലൂടെ ഹിറ്റ് ആയതിനു പിന്നാലെ യുഎസില്‍ വലിയ ജനപ്രീതിയാണ് ചിത്രം നേടിയത്. പല നഗരങ്ങളിലും ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനങ്ങളും രാജമൗലിയുമായുള്ള സംവാദങ്ങളുമൊക്കെ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഷിക്കാഗോയില്‍ നടന്ന സ്പെഷല്‍ ഷോയ്ക്കു പിന്നാലെ നടന്ന സംവാദത്തിലാണ് രാജമൗലി ആര്‍ആര്‍ആര്‍ സീക്വലിനെക്കുറിച്ച് ആദ്യമായി പറഞ്ഞത്. രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടെയും കഥാകൃത്തായ വി വിജയേന്ദ്ര പ്രസാദ് ആണ് ആര്‍ആര്‍ആര്‍ രണ്ടാം ഭാഗത്തിന്റെയും എഴുത്തെന്ന് രാജമൗലി പറഞ്ഞു. 

ആര്‍ആര്‍ആര്‍ 2 നെക്കുറിച്ച് ഞങ്ങള്‍ കുറച്ച് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം അതിന്‍റെ കഥയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്, എന്നായിരുന്നു രാജമൗലിയുടെ വാക്കുകള്‍.  സമീപകാല ഇന്ത്യന്‍ സിനിമയിലെ വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നുമാണ് ആര്‍ആര്‍ആര്‍. 1112.5 കോടിയാണ് ചിത്രം നേടിയ ആഗോള ഫൈനല്‍ ബോക്സ് ഓഫീസ് ഗ്രോസ്. ഇത്രയും പ്രേക്ഷകപ്രീതി നേടിയ ചിത്രത്തിന്‍റെ സീക്വല്‍ അണിയറയില്‍ ഒരുക്കം തുടങ്ങിയതായ വാര്‍ത്ത ആവേസത്തോടെയാണ് ചലച്ചിത്രലോകം സ്വീകരിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group