ബെംഗളൂരു : കാല താമസമില്ലാതെ ബിബിഎംപി തിരഞ്ഞടുപ്പു നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കും. 2020 സെപ്റ്റംബർ 20ന് ഭരണകാലാവധി അവസാനിച്ചതിനെ തുടർന്ന് ബിബിഎംപി നിലവിൽ അഡ്മിനിസ്ട്രേഷൻ ഭരണത്തിലാണ്.6 ആഴ്ചയ്ക്കകം തിരഞ്ഞെടു പ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോട് നിർദേശിച്ച് ഹൈക്കോടതി ഡിസംബർ 4ന് ഉത്തരവിട്ടിരുന്നു. വാർഡ് പുനർനിർണയത്തിനു കാലതാമസമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി 198 വാർഡുകളിൽ ഉടൻ തിരഞ്ഞെടു പ്പു നടത്താൻ അനുമതി തേടിയുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി.
എന്നാൽ, നിയമസഭയിൽ പാസാക്കിയ കർണാടക മുനിസിപ്പൽ കോർപറേഷൻ ഭേദഗതി ബിൽ പ്രകാരം നിലവിലുള്ള 198 വാർഡുകളെ 243 ആയി പുനർനിർണയിക്കാൻ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു.പുനർനിർണയം സാധ്യമാക്കാതെ തിരഞ്ഞെടുപ്പു നടത്തുന്നത് നഗരവികസനത്തിനു ബുദ്ധിമുട്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യം. തുടർന്നാണ് ഹർജിയിൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തയാറായത്. ബി.ആർ.അംബേദ്കർ ദലിത് സംഘർഷ സമിതിയുടെ ഹർജി യിൽ ഡിസംബർ 18ന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷ നായുള്ള ബെഞ്ച് ഹൈക്കോടതി ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.