കൊച്ചി: കേരള – കർണാടക അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎൽഎ, എ.കെ.എം അഷ്റഫ് നൽകിയ പ്രത്യേക ഹർജിയിൽ മറുപടി സമർപ്പിക്കാനായി ഇനിയും സമയം ആവശ്യമാണെന്ന് കർണാടക.
അതോടൊപ്പം കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായി പാലിച്ചതായും കാർണാടക സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ഹർജിക്കാരന് ഇതിൽ ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമുണ്ടെങ്കിൽ ഒരു സത്യവാങ് മൂലം നല്കാൻ കോടതി നിർദേശിച്ചു. കേരളത്തിലെ വർധിച്ചു വരുന്ന കോവിഡ് കേസുകളുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാർ അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇതെതുടർന്ന് കാസർഗോഡ് സ്വദേശികൾക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് പോലും മംഗലാപുരത്തേക്കോ അല്ലെങ്കിൽ കർണാടകയിലെ മറ്റേതെങ്കിലും ജില്ലകളിലേക്കോ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരം എംഎൽഎ ഹർജിയുമായി കേരള ഹൈക്കോടതിയെ സമീപിച്ചത്.