ഇടുക്കി: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികള്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കേരളത്തിലേക്ക് എത്തുന്നത് കര്‍ശനമായി പരിശോധന നടത്താന്‍ പോലീസ്. ഇടുക്കിയിലെ കുമളി അതിര്‍ത്തിയിലാണ് പൊലീസും റവന്യൂ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുന്നത്.
*ദീര്‍ഘദൂര ബസ് റൂട്ടുകള്‍ സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ കോടതിയിലേക്ക്*
ഇന്നലെ തൊഴിലാളികള്‍ ഒരു രീതിയിലുമുള്ള പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ചെക്ക് പോസ്റ്റ് കടന്നതിനാലാണ് ഇന്ന് പോലീസ് കര്‍ശന പരിശോധന ശക്തമാക്കിയത്. കുമളി ചെക്ക്പോസ്റ്റിലൂടെയാണ് നൂറിലധികം സത്രീ തൊഴിലാളികള്‍ ഇന്നലെ രാവിലെ കേരളത്തിലേക്കെത്തിയത്.
*കൊവിഡ് വ്യാപനത്തില്‍ രാജ്യത്തെ ഏറ്റവും മോശം അവസ്ഥയില്‍ കേരളം*
ഇരു സംസ്ഥാനങ്ങളും തമ്മില്‍ സംഘര്‍ഷത്തിനു കാരണമാകുമെന്നതിനാല്‍ ഇന്നലെ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തി വിടില്ലെന്ന് കേരള പോലീസും റവന്യൂ വകുപ്പും തമിഴ്നാട് പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പൊലീസുകാരെ ഇറക്കി പരിശോധന ഇന്ന് കര്‍ശനമാക്കിയത്.