Home Featured യശ്വന്ത്പുര്‍- കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസിന് പരപ്പനങ്ങാടിയിലെ സ്റ്റോപ് സ്ഥിരപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ

യശ്വന്ത്പുര്‍- കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസിന് പരപ്പനങ്ങാടിയിലെ സ്റ്റോപ് സ്ഥിരപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ

ബംഗളൂരു: കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകളില്‍ അനുവദിച്ചിരുന്ന താല്‍ക്കാലിക സ്റ്റോപ്പുകള്‍ സ്ഥിരപ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.സേലം, പാലക്കാട് വഴിയുള്ള യശ്വന്ത്പുർ-കണ്ണൂർ പ്രതിദിന എക്സ്പ്രസ് (16527), കണ്ണൂർ-യശ്വന്ത്പുർ പ്രതിദിന എക്സ്പ്രസ് (16528) എന്നീ ട്രെയിനുകള്‍ക്ക് പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 15 മുതല്‍ അനുവദിച്ച താല്‍ക്കാലിക സ്റ്റോപ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് റെയില്‍വേ അറിയിച്ചു. യശ്വന്ത്പുർ- കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (22677), കൊച്ചുവേളി- യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ്‍ (22678) എന്നിവക്ക് കഴിഞ്ഞ ആഗസ്റ്റ് 25 മുതല്‍ തിരുവല്ലയില്‍ അനുവദിച്ച സ്റ്റോപ്പും തുടരും.

ക്യാൻസര്‍ മാറുമെന്ന് വിശ്വസിച്ച്‌ അഞ്ച് വയസുകാരനെ അമ്മ ഗംഗയില്‍ മുക്കിക്കൊന്നു

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ക്യാൻസർ മാറുമെന്ന് വിശ്വസിച്ച്‌ അഞ്ച് വയസുകാരനെ അമ്മ ഗംഗയില്‍ മുക്കിക്കൊന്നു. കുഞ്ഞിനെ അഞ്ച് മിനിറ്റിലധികം ഗംഗ നദിയില്‍ മുക്കുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.ദില്ലിയില്‍ നിന്നുള്ള കുടുംബം ബുധനാഴ്ചയാണ് 5 വയസ്സുള്ള കുട്ടിയുമായി ഹർ കി പൗരിയില്‍ എത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം മറ്റൊരു കുടുംബാംഗവും ഉണ്ടായിരുന്നു. കുട്ടിയെ കുളിപ്പിക്കാനെന്ന രീതിയില്‍ ഗംഗയിലെത്തിച്ച അമ്മ കുട്ടിയെ മുക്കിക്കൊല്ലുകയായിരുന്നു.

പുറത്തുവന്ന വീഡിയോയില്‍ സ്ത്രീ കുട്ടിയുടെ മൃതദേഹത്തിനൊപ്പം ഇരിക്കുന്നതും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും കാണാം. “തന്‍റെ മകന്‍ എ‍ഴുനേറ്റ് വരുമെന്നാണ് പ്രതികൂടിയായ കുട്ടിയുടെ അമ്മ പറയുന്നത്”.അതേസമയം സംഭവത്തെകുറിച്ച്‌ വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group