Home Featured നാഗ്പൂരിൽ 24കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, ഏഴാംമാസം യുട്യൂബ് വിഡിയോ നോക്കി ഗര്‍ഭഛിദ്രം -യുവാവ് അറസ്റ്റില്‍

നാഗ്പൂരിൽ 24കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, ഏഴാംമാസം യുട്യൂബ് വിഡിയോ നോക്കി ഗര്‍ഭഛിദ്രം -യുവാവ് അറസ്റ്റില്‍

by admin

നാഗ്പൂര്‍: നാഗ്പൂരില്‍ 24കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും ഏഴാംമാസം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍.

യുവാവിന്‍റെ ഭീഷണിയെ തുടര്‍ന്ന് വീട്ടില്‍ ഒറ്റക്കായിരുന്ന സമയം യുട്യൂബ് വിഡിയോകള്‍ നോക്കി ഗര്‍ഭഛിദ്രം നടത്തുകയും പൊക്കിള്‍ കൊടി മുറിച്ചെടുക്കുകയും ചെയ്യുകയായിരുന്നു യുവതി. വടക്കന്‍ നാഗ്പൂരിലാണ് സംഭവം.2016മുതല്‍ യുവതിയെ കാമുകനായ സൊഹൈല്‍ വഹാബ് ഖാന്‍ എന്ന യുവാവ് നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നു.

യുവതി ഗര്‍ഭിണിയായതോടെ താന്‍ വിവാഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയോട് യുട്യൂബ് വിഡിയോകളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നത് എങ്ങനെയാണെന്ന് പഠിക്കാനും ആവശ്യപ്പെട്ടു.ഇതോടെ വീട്ടുകാര്‍ മുംബൈയിലേക്ക് പോയിരുന്ന സമയം നോക്കി യുവതി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും മറ്റും ഉപയോഗിച്ച്‌ ഭ്രൂണത്തില്‍നിന്ന് പൊക്കിള്‍കൊടി വേര്‍െപ്പടുത്തുകയും ചെയ്തു.

തുടര്‍ന്ന് ഏഴുമാസം പ്രായമായ ഭ്രൂണം ഖാന്‍ നശിപ്പിക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് ശേഷമാണ് യുവതിയുടെ വീട്ടുകാര്‍ സംഭവം അറിയുന്നത്. ഇതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചു.വ്യാഴാഴ്ച പൊലീസിനെ ഖാനിനെ കസ്റ്റഡിയിലെടുത്തു. താജ് നഗറിലെ ശ്മശാനത്തില്‍നിന്ന് ഭ്രൂണം കണ്ടെത്താന്‍ ഫോറന്‍സിക് സംഘവും പൊലീസും ശ്രമിച്ചെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ആറുവര്‍ഷമായി പ്രണയത്തിലായിരുന്നു യുവതിയും ഖാനും. ഡ്രൈവറായ ഖാനിന്‍റെ രണ്ടാം വിവാഹത്തില്‍ ഒരു മകനുണ്ട്. ആദ്യഭാര്യയില്‍നിന്ന് വിവാഹമോചനം തേടിയതിന് ശേഷം രണ്ടാം വിവാഹം കഴിക്കുകയായിരുന്നു. രണ്ടാം വിവാഹത്തിന് ശേഷമാണ് യുവതിയുമായി ഇയാള്‍ സൗഹൃദം നടിച്ച്‌ പ്രണയത്തിലാകുന്നത്.

കൂടാതെ വിവാഹ വാഗ്ദാനവും നല്‍കിയിരുന്നു.ഖാന്‍ തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിയതിന് ശേഷമാണ് ആദ്യം ബലാത്സംഗം ചെയ്തതെന്നും പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ഭ്രൂണം കണ്ടെത്താനുള്ള ശ്രമമാണെന്നും ഇതിന്‍റെ ഡി.എന്‍.എയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പൊലീസ് പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group