ബ്രഹ്മാവർ താലൂക്കില്‍ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഹൊസമുട്ടയിലെ രേഖയാണ് (27) കൊല്ലപ്പെട്ടത്.ഭാര്യയുടെ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ പ്രകോപിതനായാണ് കൊലയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.സംഭവത്തില്‍ ഭർത്താവ് കൊലാംബെ ഗ്രാമത്തിലെ ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിങ് തൊഴിലാളിയായ ഗണേശ് എട്ട് വർഷം മുമ്ബാണ് രേഖയെ വിവാഹം കഴിച്ചത്.
രണ്ട് കുട്ടികളുണ്ട്. രേഖ പെട്രോള്‍ ബങ്കില്‍ ജോലി ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് രേഖയുമായി ഗണേശ് പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ലഭിച്ച പരാതിയെത്തുടർന്ന് പൊലീസ് ഗണേശിനെ വിളിച്ചുവരുത്തി ബോണ്ടില്‍ ഒപ്പിടാൻ നിർബന്ധിച്ചിരുന്നു.വ്യാഴാഴ്ച രാത്രി വളരെ വൈകി ഭാര്യയുമായി വഴക്കുണ്ടാക്കിയ ഇയാള്‍ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഗണേശ് ഓടിരക്ഷപ്പെട്ടെങ്കിലും വൈകാതെ പൊലീസ് പിടികൂടി. ശങ്കരനാരായണ പൊലീസ് കേസ് രജിസ്റ്റർചെയ്തു.
ലേഡീസ് കമ്ബാര്‍ട്ട്മെന്‍റില്‍ നാടകീയ സംഭവങ്ങള്‍; പരിഭ്രാന്തി പരത്തി പാമ്ബിനെ കണ്ടെന്ന് നിലവിളിച്ച് യാത്രക്കാര്‍, പക്ഷേ…
ഡല്‍ഹി മെട്രോയുടെ വനിതാ കമ്ബാർട്ട്മെന്‍റില്‍ പാമ്ബിനെ കണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായത് യാത്രക്കാർക്കിടയില്‍ പരിഭ്രാന്തി പരത്തി.വീഡിയോയില്‍ പാമ്ബിനെ കാണുന്നില്ലെങ്കിലും, യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടനടി നടപടി സ്വീകരിച്ചതായി ഡല്‍ഹി മെട്രോ റെയില്‍ കോർപ്പറേഷൻ (DMRC) സ്ഥിരീകരിച്ചു.മുൻകരുതല്‍ നടപടിയായി അക്ഷർധാം മെട്രോ സ്റ്റേഷനില്‍ ട്രെയിൻ നിർത്തി യാത്രക്കാരെ മാറ്റി. തുടർന്ന് വിശദമായ പരിശോധനയ്ക്കായി ട്രെയിൻ ഡിപ്പോയിലേക്ക് അയച്ചുവെന്ന് ഡിഎംആർസിയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി അനുജ് ദയാല്‍ പറഞ്ഞു.
കമ്ബാർട്ട്മെന്‍റും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചിട്ടും പാമ്ബിനെ കണ്ടെത്താനായില്ല. എന്നാല്‍, പരിശോധനയ്ക്കിടെ ഒരു ചെറിയ ഓന്തിനെ കണ്ടെത്തിയെന്നും അനുജ് അറിയിട്ടു.യാത്രക്കാരുടെ സുരക്ഷയ്ക്ക് ഡിഎംആർസി മുൻഗണന നല്‍കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ മെട്രോ യാത്രക്കാരും ജാഗ്രത പാലിക്കാനും അസ്വാഭാവികമായ എന്തെങ്കിലും കണ്ടാല്‍ സമയബന്ധിതമായ നടപടികള്‍ക്കായി മെട്രോ ജീവനക്കാരെ അറിയിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.