ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍. ചിക്കബാനാവരയിലെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.ലെനോവ കമ്ബനിയില്‍ ജീവനക്കാരനായിരുന്ന പ്രശാന്ത് നായര്‍ (40) ആണ് ജീവനൊടുക്കിയത്. യുവാവ് ഭാര്യയുമായി അസ്വാരസ്യത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സോളദേവനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
40 ലക്ഷം മുടക്കി പണിതു, 24 മണിക്കൂറിനുള്ളില്‍ ‘സമയം മുടക്കി’ ബീഹാറിലെ ക്ലോക്ക് ടവര്‍
വാച്ചുകള്‍ പ്രചാരം നേടുന്നതിനും മുമ്ബുള്ള കാലത്ത് ക്ലോക്ക് ടവറുകള്‍ ഒരാവശ്യമായിരുന്നു. എല്ലാവര്‍ക്കും സമയം അറിയാന്‍ നഗര മധ്യത്തിലെ ക്ലോക്ക് ടവറുകള്‍ ഏറെ ഉപകാരപ്പെട്ടിരുന്നു.എന്നാല്‍, സമയം ക്ലോക്കുകളില്‍ നിന്നും വാച്ചുകളിലേക്കും വാച്ചുകളില്‍ നിന്നും മൊബൈലുകളിലേക്കും ചേക്കേറിയപ്പോള്‍ ക്ലോക്ക് ടവറുകള്‍ അപ്രസക്തമായി. ബാക്കിയായ ക്ലോക്ക് ടവറുകള്‍ ചരിത്രത്തിന്‍റെ ഭാരം പേറുന്നവയായി നഗര മദ്ധ്യത്തില്‍ നിലകൊണ്ടു. എന്നാല്‍, സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന്‍റെ ഭാഗമായി പുതിയൊരു ക്ലോക്ക് ടവര്‍ ബീഹർ ഷെരീഫില്‍ സ്ഥാപിക്കാന്‍ തീരുമാനമായി. അങ്ങനെ പണിയും തുടങ്ങി.
നാല്പത് ലക്ഷം ചെലവഴിച്ച് പണി പൂര്‍ത്തിയാക്കി. ഉദ്ഘാടനവും കഴിഞ്ഞു. പക്ഷേ, ക്ലോക്ക് മാത്രം മിടിച്ചില്ല.എല്ലാം പെട്ടെന്നായിരുന്നുവെന്നാണ് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പ്രഗതി യാത്ര അതുവഴി പോകുന്നുണ്ടായിരുന്നു. അതിനൊപ്പിച്ചാണ് ക്ലോക്ക് ടവറിന്‍റെ പണി തീര്‍ത്തതും ഉദ്ഘാടനം നടത്തിയതും. മുഖ്യമന്ത്രി വന്നു, കണ്ടു ഉദ്ഘാടനം ചെയ്തു, പോയി. അന്ന് രാത്രി തന്നെ മോഷ്ടാക്കളുമെത്തി. ടവറില്‍ കയറിയ മോഷ്ടാക്കള്‍ ക്ലോക്കുമായി ബന്ധിപ്പിച്ചിരുന്ന ചെമ്ബ് കമ്ബികള്‍ മോഷ്ടിച്ചെന്ന് ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ, ക്ലോക്ക് പണി മുടക്കി.
പ്രകൃതമായി പെയിന്‍റ് അടിച്ച, ദയനീയമായി പണി പൂര്‍ത്തിയാക്കിയ, സ്മാർട്ട് സിറ്റി പദ്ധതിയുടെ കീഴില്‍ പണിത, ബീഹാര്‍ ഷെരീഫിലെ കോണ്‍ക്രീറ്റ് ക്ലോക്ക് ടവര്‍ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ പണി മുടക്കി. ഇതിന് എത്ര ചെലവായെന്ന് ഊഹിക്കാമോ? വെറും 40 ലക്ഷം. ശില്പ കലയിലെ ഈ അത്ഭുതത്തിന് ആകെ ചെലവായത് 40 ലക്ഷം, കൈയടിക്ക്!’ ക്ലോക്ക് ടവറിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ‘ദി സ്കിന്‍ ഡോക്ടർ’ എക്സില്‍ കുറിച്ചു. കുറിപ്പും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ ക്ലോക്ക് ടവര്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു പരിഹാസ്യ ചിത്രമായി മാറി. ചിലർ പഴയ ക്ലോക്ക് ടവറുകളെയും പുതിയ ബീഹാർ ഷെരീഫ് ക്ലോക്ക് ടവറിനെയും താരതമ്യം ചെയ്തു. മറ്റ് ചിലര്‍ അതിന്‍റെ രൂപത്തെ കണക്കിന് കളിയാക്കി.