മംഗളൂരു സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചില്‍ കിടന്നുറങ്ങിയ മലയാളി റിട്ട എയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ കാല്‍ റെയില്‍വേ പൊലീസ് അടിച്ചുതകർത്തു. നീരുവന്ന് പഴുത്ത കാല്‍ മുട്ടിന് മുകളില്‍ വച്ച് മുറിച്ചുമാറ്റി. നീലേശ്വരം അങ്കക്കളരിയില്‍ പി.വി.സുരേശനാണ് (54) ദാരുണാനുഭവം. മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിലാണ് സുരേശൻ.ഫെബ്രുവരി ഒന്നിന് രാത്രിയിലാണ് സുരേശന് റെയില്‍വേ പൊലീസിന്റെ ക്രൂരമർദ്ദനമേറ്റത്. മംഗളൂരുവില്‍ സെക്യുരിറ്റി ജോലി ചെയ്തുവരുന്ന ഇദ്ദേഹം മിലിട്ടറി കാന്റീനില്‍ കയറിയ ശേഷം സ്റ്റേഷനില്‍ എത്തിയതായിരുന്നു. ട്രെയിൻ കാത്ത് സ്റ്റേഷൻ ബെഞ്ചില്‍ കിടക്കുന്നതിനിടെ ഉറങ്ങിപ്പോയി.
ഈസമയം, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ലാത്തി കൊണ്ട് കാലില്‍ തുരുതുരെ അടിച്ചെന്നാണ് സുരേശൻ പറയുന്നത്. ഒന്നു മിണ്ടാൻ പോലും അനുവദിക്കാതെയായിരുന്നു മർദ്ദനം.അടിയേറ്റ് കാല്‍ നിലത്ത് ഊന്നാൻ പറ്റാതായ സുരേശൻ വിവരം മകളെ വിളിച്ചറിയച്ച ശേഷം റെയില്‍വേ സ്റ്റേഷനില്‍ തുടർന്നു. മംഗളൂരുവിലെത്തിയ മകള്‍ പൊലീസില്‍ വിവരമറിയിച്ച് അന്വേഷണം നടത്തുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ സുരേശനെ കണ്ടെത്തുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം നാട്ടിലെത്തിയ സുരേശന്റെ കാലില്‍ നീര് കൂടി വീർത്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദഗ്ദ്ധ ചികിത്സ നിർദ്ദേശിച്ചതിനെ തുർന്നാണ് മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചത്. മസില്‍ തകർന്ന് ഗുരുതരാവസ്ഥയിലാണെന്ന് കണ്ടതിനെ തുടർന്ന് കാല്‍ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ മംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്.
ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു ; ശുശ്രൂഷ നല്‍കി ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് ‘എനിക്ക് ജോലിക്ക് പോണം’
ഹൃദയാഘാതം മൂലം തളര്‍ന്നുവീണയാള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ഉണര്‍ന്നപ്പോള്‍ ആദ്യം പറഞ്ഞത് ‘എനിക്ക ജോലിക്ക് പോകണം’ എന്ന്.മധ്യ ചൈനയിലെ ഒരു മനുഷ്യന്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇരയായ സംഭവം സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമാണ് ഉണ്ടാക്കുന്നത്. എട്ട് ദിവസത്തെ സ്പ്രിംഗ് ഫെസ്റ്റിവല്‍ അവധിയുടെ അവസാന ദിവസമായ ഫെബ്രുവരി 4 ന്, ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്ഫോമില്‍ ട്രെയിനില്‍ കയറാന്‍ ക്യൂ നില്‍ക്കുമ്ബോഴായിരുന്നു സംഭവം.
റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരും ഒരു പ്രധാന പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടറും അദ്ദേഹത്തെ രക്ഷിക്കാന്‍ എത്തിയതായി സിയോക്‌സിയാങ് മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 40 വയസ്സുള്ള അജ്ഞാതന് 20 മിനിറ്റിനുശേഷം ബോധം വന്നു. പിന്നീട് വന്നതിന് ശേഷം തന്റെ ആദ്യ വാക്കുകള്‍ കൊണ്ട് എല്ലാവരെയും അമ്ബരപ്പിച്ചു. ‘എനിക്ക് ജോലിക്ക് പോകാന്‍ ഹൈഹസ്പീഡ് ട്രെയിന്‍ എടുക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആശുപത്രിയില്‍ പോകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വീഴ്ചയില്‍ പരിക്കേറ്റിട്ടുണ്ടാകാമെന്ന് സ്ഥലത്തെ ഡോക്ടര്‍ പറഞ്ഞതോടെ ഒടുവില്‍ ആംബുലന്‍സില്‍ കയറാന്‍ ആ മനുഷ്യന്‍ സമ്മതിച്ചു. ഉയര്‍ന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കളെ ഈ മനുഷ്യന്‍ സ്വാധീനിച്ചു. അയാള്‍ ഉണര്‍ന്നത് തന്നെ പണമുണ്ടാക്കാനാണ് എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം
ചൈനയിലെ തൊഴിലില്ലായ്മ നിരക്ക് സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്ന തലത്തില്‍ തുടരുകയാണ്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ ഒഴികെ 16 നും 24 നും ഇടയില്‍ പ്രായമുള്ള ആളുകളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ 16.1 ശതമാനമായിരുന്നു, ഒക്ടോബറില്‍ ഇത് 17.1 ശതമാനമായി കൂടി. അമിതമായ ഓവര്‍ടൈം മൂലം ജീവനക്കാരന്റെ പെട്ടെന്നുള്ള മരണത്തിന്റെ കേസുകള്‍ പലപ്പോഴും രാജ്യത്ത് തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്