കാട്ടിക്കുളത്ത് രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കർണാടക ആർടിസി ബസും ടൂറിസ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.രണ്ട് ബസിലെയും യാത്രക്കാർക്ക് പരിക്കേറ്റു. പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ പുറത്തെടുക്കുകയാണ്. 25 ഓളം പേരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം വയനാട്ടില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. വൈകിട്ട് നാലരയോടെയാണ് മഴ തുടങ്ങിയത്. ഇതേ തുടർന്ന് മാനന്തവാടി റോഡില്‍ മരം ഒടിഞ്ഞുവീണു റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അപകടത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം. എതിർ ദിശകളില്‍ നിന്ന് വന്ന ബസുകളാണ് കൂട്ടിയിടിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
നടന്‍ രോഹിത് വെള്ളച്ചാട്ടത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
ഫാമിലി മാന്‍ 3’ എന്ന പരമ്ബരയില്‍ അഭിനയിച്ച നടന്‍ രോഹിത് ബാസ്ഫോറെ വെള്ളച്ചാട്ടത്തിന് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഞായാറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് പോയ റോഹിതിനെ ഗുവാഹതിയിലെ ഗര്‍ഭംഗ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഗുവാഹതി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയിലും മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് മുംബൈയില്‍ നിന്നും ഗുവാഹതിയിലെത്തിയത്.
നടന്റെ മരണം കൊലപാതകമാണെന്നും അടുത്ത കാലത്ത് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. പാര്‍ക്കിങ് തര്‍ക്കവുമായി ബന്ധപ്പെട്ട് താരത്തിനെ കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.അപകടം ഉണ്ടായി ഒരു മണിക്കൂറിന് ശേഷം രോഹിത് അപകടത്തില്‍പ്പെട്ടുവെന്ന് ബന്ധുക്കള്‍ക്ക് ഫോണ്‍ വരികയായിരുന്നു.
തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചെന്നും വിനോദയാത്രയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചറിയിച്ചുവെന്ന് കുടുംബം പറയുന്നു. വിനോദയാത്രയ്ക്ക് ഒപ്പം പോയ സുഹൃത്തിന്റെ വിവരങ്ങള്‍ ബന്ധുക്കള്‍ പൊലീസിന് കൈമാറി.