ബംഗളൂരു: മൈസൂരുവിൽ തോക്ക് വിൽപനക്കാരൻ അറ സ്റ്റിലായി. വിദ്യാരണ്യപുരത്തെ ജ്വല്ലറി കവർച്ചയുടെ ഭാഗമായി യുവാവിനെ വെടിവച്ചു കൊന്ന കേസുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണു മുംബൈ സ്വദേശിയായ രാജൻ അറസ്റ്റിലായത്. ഓഗസ്റ്റ് 23ന് നടന്ന ജ്വല്ലറി കവർച്ച തടയാൻ ശ്രമിക്കുന്ന തിനിടെയാണു ചന്ദു (23) വെടിയേറ്റു മരിച്ചത്.
ഇതുമായി ബന്ധപ്പെട്ടു 6 പേരെ രാജ്യത്തിന്റെ വി വിധയിടങ്ങളിൽ നിന്നായി അറചെയ്തിരുന്നു. ഇവരുടെ തോക്കിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണു രാജനിലേക്കു നയിച്ചത്. കവർച്ച സംഘങ്ങൾ – 50,000 രൂപ നിരക്കിലാണ് ഇയാൾ തോക്കു വിൽപന നട ത്തുന്നത്.